National

മി​ഗ്ജോം രാവിലെ കര തൊടും; ചെന്നൈയിൽ മഴ ശക്തി പ്രാപിക്കും, അതീവ ജാഗ്രതയിൽ തമിഴ്നാട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: മി​ഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മഴക്കെടുതിയിൽ ഇതുവരെ ആറ് പേർ മരിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മി​ഗ്ജോം രാവിലെ കര തൊടും. നെല്ലൂരിനും മച്‍ലി പട്ടണത്തിനും ഇടയിലാണ് കര തൊടുക. തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ചെന്നൈയിൽ മഴ ശക്തി പ്രാപിക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ ഇന്നും പൊതു അവധിയാണ്. രാവിലെ ‌ഒമ്പത് മണി വരെ അടച്ചിടുന്ന ചെന്നൈ വിമാനത്താവളം മഴയുടെ തീവ്രത അനുസരിച്ചാകും തുറക്കുക. ഇതുവരെ നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ളതുൾപ്പെടെ നൂറിലധികം ട്രെയിനുകൾ റദ്ദാക്കി. സബർബൻ, മെട്രോ സർവീസുകളും തടസപ്പെട്ടു. റോഡ് ഗതാഗതവും സ്തംഭിച്ചു.

വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ ചെന്നൈ നഗരം ഇരുട്ടിലാണ്. ആറ് പ്രധാനപ്പെട്ട ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ ഉടൻ തുറന്നു വിട്ടേക്കും. നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത കാണിക്കണമെന്ന് നിർദേശമുണ്ട്. എൻഡിഎഫ് സംഘങ്ങൾക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനവും തുടരുകയാണ്. മന്ത്രി ഉദയനിധി സ്റ്റാലിൻ വെള്ളപ്പൊക്ക ബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താൻ മന്ത്രി നിർദേശം നൽകി.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT