National

ഉറിയില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു; അനന്ത്നാഗിൽ ഏറ്റുമുട്ടൽ നാലാം ദിനവും തുടരുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ശ്രീനഗർ: ജമ്മു കശ്മീരില്‍ അനന്ത്‌നാഗിന് പിന്നാലെ ഉറിയിലും ഏറ്റുമുട്ടല്‍. ഉറിയില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വധിച്ച ഭീകരൻ്റെ ബോഡി നീക്കാൻ ശ്രമിച്ചപ്പോൾ പാക് സൈനിക പോസ്റ്റിൽ നിന്നും വെടിവെപ്പ് ഉണ്ടായി എന്നും സുരക്ഷ സേന അറിയിച്ചു. ഇന്നലെ രണ്ട് ലഷ്‌കര്‍ ഭീകരരെ ബാരാമുള്ളയില്‍ ആയുധങ്ങളുമായി പിടികൂടിയിരുന്നു. അനന്ത്‌നാഗിലെ കൊകോരെനാഗ് ഗാരോള്‍ വനത്തിലെ ഏറ്റുമുട്ടല്‍ നാലാംദിനവും തുടരുകയാണ്.

ലഷ്‌കര്‍ ഭീകരന്‍ ഉസൈര്‍ ഖാനടക്കം രണ്ട് ഭീകരര്‍ കൊകോരെനാഗ് ഗാരോള്‍ വനത്തിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്തപരിശോധനയ്ക്ക് ഇടയിലാണ് നാല് ദിവസം മുമ്പ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇസ്രയേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങള്‍ അടക്കം ഉപയോഗിച്ചാണ് ഒളിച്ചിരിക്കുന്ന ഭീകര്‍ക്കായി പരിശോധന നടക്കുന്നത്. കുന്നിന്‍ മുകളിലെ ഗുഹയില്‍ ഒളിച്ചിരിക്കുന്ന ഭീകകരെ കണ്ടെത്താനുള്ള നീക്കത്തിനിടയില്‍ പൊലീസ് ഡിഎസ്പി അടക്കം 5 സുരക്ഷ ഉദ്യോഗസ്ഥര്‍ ദൗത്യത്തിനിടെ കൊല്ലപ്പെട്ടിരുന്നു.

ഒരു വശത്ത് ആഴത്തിലുള്ള കൊക്കകളുള്ള ഇടുങ്ങിയ വഴിയിലൂടെ മാത്രം പ്രവേശിക്കാന്‍ കഴിയുന്ന കുന്നിന്‍ മുകളിലെ ഗുഹയിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് സോഴ്‌സുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഗുഹയ്ക്ക് സമീപം എത്തിയതോടെയാണ് ഭീകരര്‍ ആക്രമണം ആരംഭിച്ചത്.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT