Kerala

വൻഭൂരിപക്ഷമെന്ന് ലീഗ്, അടിയൊഴുക്കുകളിൽ പ്രതീക്ഷയോടെ എൽഡിഎഫ്; മലപ്പുറത്ത് ആര്?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: മലപ്പുറത്തെ പോളിങ് ശതമാനത്തിലെ നേരിയ കുറവിൽ ആശങ്ക വേണ്ടന്ന നിലപാടിലാണ് ഇരു മുന്നണികളും. വൻ ഭൂരിപക്ഷം നേടി വിജയം ഉറപ്പെന്ന് ലീഗ് ആവർത്തിക്കുമ്പോൾ അടിയൊഴുക്കുകളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. അവസാന കണക്ക് പ്രകാരം ഇത്തവണത്തെ പോളിംഗ് 73% ശതമാനമാണ്. 75.49 ശതമാനം വോട്ടുകളാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് പോൾ ചെയ്തത്. രണ്ടു ശതമാനത്തിലെ നേരിയ വ്യത്യാസം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും കൂടി എത്തുമ്പോൾ മറികടക്കും എന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തൽ.

കഴിഞ്ഞ തവണത്തേതിന് സമാനമായ പോളിങ് ശതമാനം തങ്ങളുടെ ഭൂരിപക്ഷം നിലനിർത്താൻ സഹായിക്കുമെന്നാണ് ലീഗ് നിലപാട്. 2021ൽ നേടിയ 2.60 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനായില്ലെങ്കിലും വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകില്ലെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്. രാഹുൽ ഗാന്ധി, ശബരിമല ഫാക്ടറുകൾ ഇല്ലെങ്കിലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗ് ആവർത്തിക്കുന്നത്.

എന്നാൽ ശക്തമായ അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് സിപിഐഎം കണക്ക് കൂട്ടൽ. സമസ്ത ലീഗ് തർക്കവും സാമുദായിക വോട്ടുകളിലെ വിള്ളലും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് സിപിഐഎം വിലയിരുത്തൽ. പൗരത്വ ഭേദഗതി നിയമം മണ്ഡലത്തിൽ സജീവ ചർച്ചയായതും അനുകൂലമാകുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്. മണ്ഡലത്തിൽ കൊണ്ടോട്ടി, മലപ്പുറം മണ്ഡലങ്ങളിലാണ് പോളിങ് ശതമാനം ഉയർന്നത്. ഏറ്റവും കുറവ് വേങ്ങരയിലാണ്. ആരുടെ വോട്ടുകളാണ് ബൂത്തുകളിൽ എത്താതെ പോയതെന്ന് കണക്ക് കൂട്ടിയും കിഴിച്ചും നോക്കുകയാണ് ഇരു മുന്നണികളും.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

പ്രാദേശിക വിഷയം; സ്മാരകം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

SCROLL FOR NEXT