Kerala

സൈബർ ആക്രമണം കെ കെ ശൈലജ വിജയിച്ചതിന്റെ തെളിവ്: സീതാറാം യെച്ചൂരി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: വടകരയിലെ സൈബർ ആക്രമണം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ വിജയിച്ചതിൻ്റെ തെളിവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇത്തരം പ്രവണത അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. പ്രധാനമന്ത്രി ഇടയ്ക്കിടെ ഇവിടെ വന്നിട്ട് ഒരു കാര്യവും നടക്കില്ല. പ്രധാനമന്ത്രി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പ്രസംഗങ്ങളിൽ അത് വ്യക്തമാണ്. മോദിക്കെതിരെ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നില്ല. ഏതെങ്കിലും മുഖ്യമന്ത്രി ജയിലിലാകണമെന്ന് താനോ സിപിഐഎമ്മോ ആഗ്രഹിക്കുന്നില്ല. മറ്റുള്ള പാർട്ടിയുടെ നേതാക്കൾ അങ്ങനെ ആഗ്രഹിക്കുന്നെങ്കിൽ അത് അവരുടെ കാര്യമാണെന്നും യെച്ചൂരി പറഞ്ഞു.

സിപിഐഎം എത്ര സീറ്റിൽ ജയിക്കുമെന്ന ചോദ്യത്തിന് എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും പ്രവചനം നടത്താൻ താൻ ജ്യോതിഷിയല്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആവില്ല. കേന്ദ്രത്തിനെതിരെയുള്ള വികാരം വോട്ടെടുപ്പിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ദൂരദർശൻ ലോഗോയിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാർ നടപടിയെ യെച്ചൂരി വിമർശിച്ചു. ഇന്ത്യൻ പതാകയുടെ നിറം മാറ്റാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് യെച്ചൂരി ആരോപിച്ചു. ലോ​ഗോയിൽ കാവിനിറം വരുത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഇന്നലെയാണ് ലോ​ഗോ മാറ്റം പ്രഖ്യാപിച്ചത്.

ഛത്തീസ്​ഗഡിൽ നടന്ന മാവോയിസ്റ്റ് ഓപ്പറേഷനെക്കുറിച്ചും യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു. മാവോയിസ്റ്റുകളെ തോക്ക് കൊണ്ടല്ല നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിഷയം ഒരു ക്രമസമാധാന പ്രശ്നമല്ല, രാഷ്ട്രീയ വിഷയമാണ്. മാവോയിസ്റ്റ് പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായാണ് പരിഹാരം കാണേണ്ടത്. ആ മേഖലയിലെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കേരളത്തിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് കേരളത്തിലെ നേതാക്കളോട് ചോദിക്കൂ എന്നും യെച്ചൂരി പറഞ്ഞു.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT