Kerala

'പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ട'; ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം തന്നോട് ചോദിക്കരുതെന്നും സിപിഐഎം പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചാല്‍ മതിയെന്നും കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

'പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ട. ഉത്തരം കിട്ടില്ല. മുഖ്യമന്ത്രി എന്നെ വര്‍ഗീയവാദിയെന്ന് വിളിച്ചു. എന്ത് വേണമെങ്കിലും വിളിച്ചോളു. വര്‍ഗീയ വാദിയെന്ന് വിളിക്കരുത്', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തുടര്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ അദ്ദേഹം പിന്‍വാങ്ങി.

കേരളം മതമൈത്രിയുടെ നാടാണെന്ന് സമ്മതിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കേരളം മാത്രമല്ല, ഇന്ത്യയും അങ്ങനെ തന്നെയാണെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. കഴിഞ്ഞ ദിവസം സമാന ചോദ്യം ചോദിച്ചപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

വിഷു ആശംസകള്‍ നേരാനാണ് സമ്മേളനം വിളിച്ചതെന്നും ചോദ്യത്തിന് നാളെ മറുപടി പറയാമെന്നും പറഞ്ഞ് കഴിഞ്ഞദിവസം വി വി രാജേഷ് മറുപടി പറയുകയായിരുന്നു. ചോദ്യം സ്ഥാനാര്‍ത്ഥിയോടാണെന്ന് ആവര്‍ത്തിച്ചെങ്കിലും രാജീവ് ചന്ദ്രശേഖര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഇന്ന് വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു.

നുണയുടെ രാഷ്ട്രീയം നടക്കില്ല. വാഗ്ദാനം നല്‍കി പറ്റിക്കുകയാണ് കോണ്‍ഗ്രസ്. വികസനം, പുരോഗതിയും കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഐഡിയ ഒന്നുമില്ല. ബീഫ്, സിഎഎ എന്നിവയെക്കുറിച്ചുള്ള നുണയല്ല പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT