Kerala

പാലക്കാട് പട്ടാപകല്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണ്ണാഭരണം കവര്‍ന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: പട്ടാപ്പകല്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട് കവര്‍ച്ച. ആനക്കര വട്ടംകുളത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്റെ മരുമകള്‍ രേഷ്മയെയാണ് കസേരയില്‍ കെട്ടിയിട്ട് സവര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.

കെട്ടിയിട്ട് രേഷ്മയുടെ ശരീരത്തില്‍ ധരിച്ചതും ബാഗില്‍ സൂക്ഷിച്ചതുമായ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. അശോകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രേഷ്മയുടെ അമ്മ കുളിച്ചുകൊണ്ടിരിക്കെ അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ കസേരയില്‍ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. 15 പവനിലേറെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായാണ് പ്രാഥമിക വിവരം. ഗ്ലൗസും മാസ്‌കും കണ്ണടയും ധരിച്ചാണ് മോഷ്ടാവെത്തിയത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT