Kerala

കേന്ദ്രം പെന്‍ഷന്‍ തരുന്നത് 7 ലക്ഷം പേർക്ക് മാത്രം; കൊടുക്കുന്നത് 45 ലക്ഷം പേര്‍ക്കെന്നും കേരളം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കേരളത്തിലെ സാമൂഹിക സുരക്ഷാപെന്‍ഷന്‍ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് ഏഴ് ലക്ഷം പേർക്ക് കൊടുക്കാനുള്ള തുക മാത്രമാണെന്ന് കേരളം ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാൽ കേരളം 45 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നുണ്ട്. ഒരു മാസം 900 കോടി രൂപ പെൻഷൻ നൽകാൻ ചെലവാകുന്നുണ്ട്. ഇതു കൂടാതെ പതിനാറ് ക്ഷേമഫണ്ട് ബോര്‍ഡ് പെന്‍ഷന്‍ വിഹിതത്തിനായി മാസം 90 കോടി രൂപ സ്വരൂപിക്കേണ്ട സാഹചര്യവുമുണ്ടെന്നും കേരളം കോടതിയെ അറിയിച്ചു.

അർഹരായവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ കൂടാതെ മൂന്നുലക്ഷം കർഷകതൊഴിലാളികൾക്ക് മാസം 1600 രൂപ നൽകുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദേശീയ സാമൂഹികസഹായപദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ ഫണ്ട് കേന്ദ്രം അനുവദിച്ചാൽ മാത്രമേ കേരളത്തിൽ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കൂ. ഒരുവ്യക്തിക്ക് 1600 രൂപയാണ് പ്രതിമാസപെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ കേന്ദ്രവിഹിതം പരമാവധി 500 മാത്രമാണ്. സാമൂഹികസുരക്ഷാസെസ് വകമാറ്റിയതാണ് പെന്‍ഷന്‍ പ്രതിസന്ധിക്കു കാരണമെന്ന ഹര്‍ജിയിലെ ആരോപണം തെറ്റാണ് എന്നും സംസ്ഥാനം ഇന്നലെ കോടതിയെ അറിയിച്ചു.

സാമൂഹിക സുരക്ഷാപെന്‍ഷന്‍ നിയമപരമായ അവകാശമല്ല എന്നും അതൊരു സഹായം മാത്രമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. പെൻഷൻ തുക എത്രത്തോളം വിതരണംചെയ്യണമെന്നും എപ്പോൾ വിതരണം ചെയ്യണമെന്നും സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ വിശദീകരിച്ചു.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT