Kerala

'കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുകയാണ്'; എസ്എഫ്ഐ വിമര്‍ശനത്തില്‍ സുധാകരനെതിരെ പി കെ ശ്രീമതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സത്തിൽ കോഴ ആരോപണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഷാജിയുടെ വീട് സന്ദർശിച്ച് സിപിഐഎം നേതാക്കൾ. മരണം വേദനാജനകവും ദൗർഭാഗ്യകരവുമെന്ന് പറഞ്ഞ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി കെ സുധാകരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

സുധാകരൻ കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുകയാണ്. എന്തിനും എസ്എഫ്ഐയെ കുറ്റം പറയുന്ന നിലപാട് ശരിയല്ല. സുധാകരൻ ഇത് അവസാനിപ്പിക്കണമെന്നും പി കെ ശ്രീമതി പ്രതികരിച്ചു. ഷാജിയുടെ ആത്മഹത്യയ്ക്കു കാരണമായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് വിവരങ്ങൾ അന്വേഷിക്കട്ടെയെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

കോഴ ആരോപണം നേരിട്ട വിധികർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ കെ സുധാകരൻ രംഗത്തുവന്നിരുന്നു. സർവകലാശാല കലോത്സവത്തിൽ ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ ഇടപെടൽ നടത്തിയെന്നാിരുന്നു സുധാകരന്റെ ആരോപണം. നടന്നത് കിരാതമായ കൊലപാതകമാണെന്നും ഷാജിയുടെ മരണത്തിന് ഉത്തരവാദികൾ എസ്എഫ്ഐയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

എസ്എഫ്ഐ സമ്മർദ്ദത്തിന് ഷാജി വഴങ്ങാത്തതാണ് ശത്രുതക്ക് കാരണമായത്. അപമാനം സഹിക്കാതെയാണ് ഷാജി ജീവനൊടുക്കിയത്. ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കണ്ണൂർ ചൊവ്വ സ്വദേശിയാണ് പി എൻ ഷാജി. ഷാജിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. താൻ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

SCROLL FOR NEXT