Kerala

കലോത്സവത്തിലെ കോഴ ആരോപണം, കുറ്റകാർക്കെതിരെ കടുത്ത ശിക്ഷാ നടപടി ഉണ്ടാകും: ആർ ബിന്ദു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റകാർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ സർവകലാശാലകളും സർവ്വകലാശാല യൂണിയനുകളും ഏറ്റവും മനോഹരമായി സംഘടിപ്പിക്കുന്ന മത്സരങ്ങളാണ് ഇവ, കേരളത്തിൻ്റെ അഭിമാന മേളകളാണ് അതിനെ ഇത്തരത്തിൽ കളങ്കപ്പെടുത്താൻ സമ്മതിക്കില്ല എന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ കാലത്ത് ഇത്തരം മേളകൾക്ക് പ്രസക്തി വർധിക്കുന്നുണ്ട്. വിദ്യാർത്ഥികൾ മികച്ച രീതിയിൽ തന്നെ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ സാമൂഹ്യവിരുദ്ധരായ ആളുകൾ നുഴഞ്ഞ് കയറി പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിൽ മാതൃകപരമായി നടപടി സ്വീകരിക്കണം എന്നും മന്ത്രി ചൂണ്ടികാട്ടി.

അതെസമയം കലോത്സവത്തിലെ കോഴ ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്താൻ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. കേരള സർവ്വകലാശാല കലോത്സവത്തിലെ പ്രോഗ്രം കമ്മറ്റി കൺവീനറാണ് പരാതി നൽകിയത്. വാട്സ്ആപ്പ് ചാറ്റും, ഓഡിയോ ക്ലിപ്പും അടക്കമാണ് പരാതി നൽകിയത്. കേസിലെ ഇടനിലക്കാരൻ മറ്റ് സർവകലാശാലകളിൽ നിന്നും കോഴ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT