Kerala

ഫുട്ബോൾ മത്സരത്തിനിടെ കാണികളുടെ മർദ്ദനമേറ്റ സംഭവം; വംശീയമായി അധിക്ഷേപിച്ചെന്ന് താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: ഫുട്ബോൾ ടൂർണമെന്റിനിടെ കാണികളുടെ മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി ഹസ്സൻ ജൂനിയർ. വംശീയ അധിക്ഷേപമാണ് മർദ്ദനത്തിന് കാരണമായതെന്ന് താരം റിപ്പോർട്ടറിനോട് പറഞ്ഞു. ഫൈവ്സ് ടൂർണമെന്റിനായാണ് താൻ അരീക്കോട് പോയത്. മത്സരത്തിൽ താൻ ​ഗോൾ നേടിയതോടെ കാണികളിൽ ചിലർ തന്നെ 'ബ്ലാക്ക് മങ്കി' എന്ന് വിളിച്ചതായും താരം പരാതിപ്പെട്ടു.

തന്നെ അധിക്ഷേപിച്ചതിനെതിര ഷൗട്ട് ചെയ്തപ്പോൾ കാണികൾ കല്ലുകൊണ്ട് തന്റെ തലക്കെറിഞ്ഞു. പിന്നാലെ കാണികൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയും ഓടിച്ചിട്ട് തല്ലുകയും ചെയ്തു. ആഫ്രിക്കൻ ആളുകൾ ഇവിടെ സുരക്ഷിതരല്ല. മുമ്പും പലതവണ ഇത്തരം ആക്രമണങ്ങൾ ആഫ്രിക്കൻ ആളുകൾക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും താരം പ്രതികരിച്ചു.

ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ജീവിക്കാൻ വേണ്ടിയാണ് ഇവിടേയ്ക്ക് വന്നത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കണ്ട തന്റെയും സുഹൃത്തുക്കളുടെയും കുടുംബം വിഷമത്തിലാണ്. ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടപെടലുണ്ടാകണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളെല്ലാവരും മനുഷ്യരാണ്, ഇന്ത്യയെ സ്നേഹിക്കുന്നു. ഫുട്ബോളിനോടുള്ള ഇഷ്ടം കൊണ്ടാണ് ഇവിടേയ്ക്ക് വരുന്നതെന്നും മർദ്ദനത്തിനിരയായ ഐവറികോസ്റ്റ് താരം ഹസ്സൻ ജൂനിയർ വ്യക്തമാക്കി.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT