Kerala

മോദിക്ക് പരാജയഭീതി, അതുകൊണ്ടാണ് പല പാർട്ടികളുമായി സഖ്യം ചേരുന്നത്; വിമർശിച്ച് രേവന്ത് റെഡ്ഡി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി ബിജെപി സഖ്യം രൂപീകരിക്കുന്നതിനെ വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലുങ്ക് ദേശം പാർട്ടിയുമായി ബിജെപി സഖ്യം രൂപീകരിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രേവന്ത് റെഡ്ഡിയുടെ പ്രതികരണം. 400 ലോക്സഭാ സീറ്റുകളും ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ മോദി മറ്റ് പാർട്ടികളുമായി സന്ധി ചേരുന്നതെന്തിനാണെന്നുമാണ് ചോദ്യം.

'മോദി പറയുന്നത് ബിജെപി 400 സീറ്റുകൾ ജയിക്കുമെന്നാണ്. പിന്നെന്തിന് നിരവധിപ്പേരുമായി സഖ്യം രൂപീകരിക്കണം. അദ്ദേഹം അത്ര മികച്ചതാണെങ്കിൽപ്പിന്നെ ഓരോ സംസ്ഥാനത്ത് നിന്നും പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടുന്നത് എന്തിന്. ആന്ധ്രയിൽ ടിഡിപിയുടെ ചന്ദ്ര ബാബു നായിഡു, ബിഹാറിൽ ജെഡിയുവിന്റെ നിതിഷ് കുമാർ, ഒഡീഷയിൽ നവീൻ പട്നായിക്, ഉത്തർപ്രദേശിൽ അപ്നാ ദൾ. ഇവരെയെല്ലാം മോദി കണ്ടു. മഹാരാഷ്ട്രയിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും ശിവസേനയെയും പിരിച്ചത് മോദിയാണ്'. രേവന്തിന്റെ വാക്കുകൾ ഇങ്ങനെ.

രാജ്യത്തെ 140 കോടി ജനങ്ങളും മോദിയെ അകറ്റി നിർത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് മോദി സഖ്യം ഉണ്ടാക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്, 49 മണ്ഡലങ്ങള്‍ വിധിയെഴുതും

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; വധശിക്ഷ ശരിവെക്കണോ?, ഹൈക്കോടതി വിധി ഇന്ന്

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

SCROLL FOR NEXT