Kerala

സുരേഷ് ഗോപി ചികിത്സാ സഹായം നിഷേധിച്ച കുഞ്ഞിന് സര്‍ക്കാര്‍ ചികിത്സയൊരുക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി ചികിത്സാ സഹായം നിഷേധിച്ച രണ്ടു വയസ്സുകാരന് സര്‍ക്കാര്‍ ചികിത്സാ സഹായം ഉറപ്പിക്കും. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ മാതാവിനെ സുരേഷ് ഗോപി അധിക്ഷേപിച്ചിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. കുഞ്ഞിന്റെ അമ്മയെ മന്ത്രി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവ് വരും. ഈ സാഹചര്യത്തില്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും ബിജെപി നേതാവ് സുരേഷ് ഗോപി, 'എം വി ഗോവിന്ദനോട് ചോദിക്കൂ' എന്ന് പറഞ്ഞ് മടക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിക്ക് ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.

അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്‌നേഹത്തണല്‍ ഒരുക്കും. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി പറഞ്ഞിരുന്നു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT