Kerala

'വീട് മോടിപിടിപ്പിക്കാൻ സർവ്വകലാശാല ഫണ്ട് ഉപയോഗിച്ചു'; ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്‌യു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല മുൻ വി സി ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്‌യു. 20 ലക്ഷത്തി അൻപത്തയ്യായിരം രൂപ സർവ്വകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്നാണ് ആരോപണം. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപിടിപ്പിക്കാനും സർവ്വകലാശാല ഫണ്ട് ഉപയോഗിച്ചു.

വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ സർവ്വകലാശാല ഫണ്ടിൽ നിന്നും 42,396 രൂപ വിനിയോഗിച്ചെന്നും കെഎസ്‌യു ആരോപിക്കുന്നു. ഇതുസംബന്ധിച്ച വിവരാവകാശ രേഖകളും കെഎസ്‌യു പുറത്തുവിട്ടു. പുനർനിയമനം റദ്ദാക്കിയ പശ്ചാത്തലത്തിൽ വിസി ചെലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പന്ത്രണ്ടായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മഞ്ഞപ്പിത്തം: കേസുകൾക്കൊപ്പം മരണ സംഖ്യയും കൂടുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

രാജ്യസഭാ സീറ്റ് ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; എല്‍ഡിഎഫിന് തലവേദന

SCROLL FOR NEXT