Kerala

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സാക്ഷിയാകാന്‍ രാഷ്ട്രീയ പ്രമുഖരും; കനത്ത ചൂടില്‍ ഒ രാജഗോപാല്‍ തലകറങ്ങി വീണു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഉത്സവമായ ആറ്റുകാൽ പൊങ്കാലയ്ക്ക് രാഷ്ട്രീയ ഭേദം മറന്ന് നേതാക്കളെല്ലാം ഒരുമിച്ചെത്തുന്നതാണ് പതിവ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ സാക്ഷിയാകാൻ രാഷ്ട്രീയ പ്രമുഖരും അണിനിരന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ശശി തരൂർ എംപി അടക്കമുള്ള നിരവധി നേതാക്കൾ രാവിലെ തന്നെ എത്തി. പണ്ടാര അടുപ്പിൽ തീ പകരുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ മന്ത്രിമാരും എംപിമാരും രാഷ്ട്രീയ നേതാക്കളും അടുപ്പിന് സമീപം അണിനിരന്നു.

വെയിലത്ത് നിൽകുകയായിരുന്നതിനാൽ ദേഹാസ്വാസ്ഥ്യം അനുവപ്പെട്ട മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപൽ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം തലകറങ്ങി വീണു. പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ മടക്കിഅയച്ചു.

എല്ലാ തയ്യാറെടുപ്പും പൂർണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. എല്ലാ സൗകര്യങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. സുരക്ഷയൊരുക്കാൻ 3500 പൊലീസുകരും മടക്ക യാത്രയ്ക്കായി 500 കെഎസ്ആർടിസി ബസ് സർവീസുകളും ചൂടിന്റെ പശ്ചാത്തലത്തിൽ ഹീറ്റ് ക്ലിനിക്കുകളും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. നിവേദ്യം പൂർത്തിയായാൽ മണിക്കൂറുകൾക്കുള്ളിൽ നഗരം ശുചീകരിച്ച് പൂർവ്വസ്ഥിതിയിലാക്കും.

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

SCROLL FOR NEXT