Kerala

ഹിയറിങ്ങിനു മുൻപേ ഓപ്പൺ യൂണിവേഴ്സിറ്റി വിസിയുടെ രാജി: 'തുടർ നടപടികൾക്ക് സമയമെടുക്കും'; ഗവര്‍ണര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കോടതി നിർദേശിച്ചത് അനുസരിച്ചുള്ള നടപടിയാണ് വിസിമാരുടെ ഹിയറിങ്ങെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിയറിങ്ങിന് പിന്നാലെ തുടർ നടപടികൾക്ക് സമയമെടുക്കും. എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കേണ്ട സമയമല്ലെന്നും ഗവർണർ പറഞ്ഞു.

അതേസമയം നേരത്തെ വൈസ് ചാൻസലർമാരുടെ ഹിയറിങ് പൂർത്തിയായിരുന്നു. ഗവർണറുടെ ഹിയറിങ്ങിനു മുൻപേ എസ്എൻ ഓപ്പൺ യൂണിവേഴ്സിറ്റി വി സി മുബാറക് പാഷ രാജി നൽകിയിരുന്നു. എന്നാൽ രാജിക്കത്ത് ഗവർണർ സ്വീകരിച്ചിട്ടില്ല. കാലിക്കറ്റ്, സംസ്‌കൃതം, ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു ഗവർണറുടെ നിർദേശം. ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സജി ഗോപിനാഥ് നേരിട്ട് ഹാജരായി. കാലിക്കറ്റ് വിസിക്ക് വേണ്ടി അഭിഭാഷകൻ നേരിട്ട് എത്തി. സംസ്കൃത വിസിയുടെ അഭിഭാഷകൻ ഓൺലൈനായാണ് ഹാജരായത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT