Kerala

കെപിസിസി രാഷ്ട്രീയ കാര്യസമിതി പുനഃസംഘടിപ്പിച്ചു; 23 അംഗ സമിതിക്ക് പകരം 36 അംഗ സമിതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതി പുനഃസംഘടിപ്പിച്ചു. 36 അംഗ രാഷ്ട്രീയകാര്യ സമിതിയെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് പി ജെ കുര്യനെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും ഒഴിവാക്കി. നാല് വനിതകളാണ് 36 അംഗപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഷാനി മോൾ ഉസ്മാൻ, പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി എന്നിവരാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഇടംപിടിച്ചിരിക്കുന്ന വനിതകൾ. നേരത്തെ ഉണ്ടായിരുന്ന 23 അംഗ രാഷ്ട്രീയകാര്യ സമിതിക്ക് പകരം 36 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഹൈക്കമാൻഡ് പുതിയ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.

അടൂർ പ്രകാശും ആന്റോ ആന്റണി, എം കെ രാഘവൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, പത്മജ വേണുഗോപാൽ തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജോസഫ് വാഴക്കൻ , എൻ സുബ്രഹ്മണ്യൻ എന്നിവരും സമിതിയിൽ ഇടം നേടിയിട്ടുണ്ട്. കോൺഗ്രസിൽ മടങ്ങിയെത്തിയ ചെറിയാൻ ഫിലിപ്പും രാഷ്ട്രീയകാര്യ സമിതിയിൽ ഇടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പുതിയ രാഷ്ട്രീയകാര്യ സമിതിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇതിനകം പരാതി ഉയർന്നിട്ടുണ്ട്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT