Kerala

ലോ കോളേജ് മർദ്ദനം, 'നടപടിയിൽ തൃപ്തരല്ല'; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: ലോ കോളേജ് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടി തൃപ്തികരമല്ല എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. വിദ്യാർത്ഥിനിയുടെ മൊഴി പ്രകാരം കേസ് എടുത്തില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം. ഡിവൈഎഫ്ഐ നേതാവ് ജയ്സണാണ് മർദ്ദിച്ചതെന്ന് മൊഴി നൽകിയിട്ടും കേസ് എടുത്തിട്ടില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധ സ്ഥലത്തെത്തി. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ജയ്സണെതിരെ നൽകിയ എല്ലാ മൊഴിപ്രകാരവും കേസെടുക്കണമെന്നാണ് ആവശ്യം.

പത്തനംതിട്ടയിൽ ലോ കോളേജ് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടി എടുത്ത് പൊലീസ്. ആറൻമുള എസ് എച്ച് ഒ മനോജിനെ ചുമതലയിൽ നിന്ന് മാറ്റി. അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് കൈമാറി. ലോ കോളേജ് വിദ്യാർത്ഥിനിയെ ഡിവൈഎഫ്ഐ നേതാവ് മർദ്ദിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഡിജിപി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു.

മർദ്ദനമേറ്റ വിദ്യാർത്ഥിനി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ക്യാമ്പസിൽ മറ്റൊരു പെൺകുട്ടിയെ മർദ്ദിച്ചു എന്ന കുറ്റം ചുമത്തിയാണ് പരാതിക്കാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. അടിയന്തിരമായി തുടർനടപടി എടുക്കാനും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT