Kerala

കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടിക്കാണിച്ചു; യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടിക്കാട്ടുന്നതിനിടെ യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാ​ഗങ്ങളും റോഡിൽ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. കടപ്പാക്കടയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ യുവമോർച്ച പ്രവർത്തകർ കരിങ്കൊടിക്കാണിച്ചു. തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൊടിവടി ഉപയോ​ഗിച്ച് അടിക്കുകയായിരുന്നു യുവമോർച്ച പ്രവർത്തകർ.

നവകേരള സദസ് ബസ്സിന് നേരെ ഇന്ന് രാവിലെ ചിന്നക്കട ജെറോം നഗറിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ നേരിടാനെത്തിയിരുന്നു. പെപ്പർ സ്പ്രേ അടിച്ചാണ് യൂത്ത് കോൺ​ഗ്രസ് ഡിവൈഎഫ്ഐയെ നേരിട്ടത്. വടിയും തടിക്കഷ്ണവും കൊണ്ട് ഡിവൈഎഫ്ഐക്കാർ നേരിട്ടപ്പോൾ അതേ രീതിയിൽ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു.

സം​ഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലെ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസിനി‍ൻ്റെ അടിയിലാണ് പരിക്കേറ്റതെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാ​ദം. എന്നാൽ പൊലീസ് ഇത് തള്ളുകയായിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

SCROLL FOR NEXT