Kerala

നൂറനാട്ടെ മണ്ണെടുപ്പ്; ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് സമർ‍പ്പിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയിലെ മണ്ണെടുപ്പിനെ കുറിച്ചുള്ള ജില്ലാകളക്ടറുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. മണ്ണെടുപ്പ് വിവാദമായതോടെ കളക്ടർ ജോൺ വി സാമുവലിനോട് റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി പി പ്രസാദ് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ നിർദേശിച്ചിരുന്നു.

കഴിഞ്ഞയാഴ്ച പാലമേലിൽ നേരിട്ടെത്തി പരിശോധന നടത്തിയ കളക്ടർ റവന്യൂ-ജിയോളജി വകുപ്പുകളോടും വിശദാംശങ്ങൾ തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയെ ധരിപ്പിക്കാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനം ആയിരുന്നു. പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം മന്ത്രി പി പ്രസാദ് പ്രതികരിച്ചു. വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കും. മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല. ജിയോളജി വകുപ്പില്‍ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കും. സ്ഥല പരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഹൈവേ നിർമ്മാണത്തിന്റെ മറവിൽ പാലമേൽ മറ്റപ്പള്ളി മലയിൽ നിന്നും മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ രണ്ട് വട്ടമാണ് തടഞ്ഞത്. മണ്ണെടുപ്പിനെതിരെ സമരം ചെയ്തവരെയും ജനപ്രതിനിധികളെയും പൊലീസ് കായികമായി നേരിട്ടതോടെയാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടത്.

2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുത്തിരുന്നത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT