Kerala

Reporter Impact: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇനി സൗജന്യ ആംബുലൻസ്; സായി ട്രസ്റ്റ് താക്കോൽ കൈമാറി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ഐസിയു ആംബുലൻസ് കാസർകോട് സർവീസ് തുടങ്ങി. സായി ട്രസ്റ്റിന്റെ ആംബുലൻസ് 24 മണിക്കൂറും ലഭ്യമാകും. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് അതിവേഗത്തിൽ ആംബുലൻസ് നൽകാൻ സായി ട്രസ്റ്റ് തീരുമാനിച്ചത്.

സർക്കാർ കനിവിനായി കാത്തു മടുത്ത എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് ആശ്വാസമായി 24 മണിക്കൂറും സേവന സജ്ജമായ ആംബുലൻസ് സർവീസ്. രോഗമൊന്ന് മൂർച്ഛിച്ചാൽ ചികിത്സ തേടാൻ മംഗലാപുരത്തേക്ക് പോകാൻ ഇനി സൗജന്യ ആംബുലൻസ് ലഭ്യമാകും. കാസർകോട് സംഘടിപ്പിച്ച ചടങ്ങിൽ ആംബുലൻസിന്റെ താക്കോൽ കൈമാറി.

അടിസ്ഥാനപരമായ ഒരു ആവശ്യം നിറവേറ്റി കിട്ടിയതിനെ സന്തോഷത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾ. കഴിഞ്ഞ ദിവസം മരിച്ച 14 കാരൻ മിഥുന് വിദഗ്ധ ചികിത്സ തേടാൻ മണിപ്പാലിലേക്ക് കൊണ്ടു പോകാൻ സർക്കാർ സൗജന്യ ആംബുലൻസ് വിട്ടു നൽകിയിരുന്നില്ല.

രോഗിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ വാഹനത്തിൽ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ അടക്കം ചെയ്യാവുന്ന തരത്തിലാണ് ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 20 ലക്ഷം രൂപ ചെലവാക്കിയാണ് സായി ട്രസ്റ്റ് ആംബുലൻസ് നിരത്തിൽ ഇറക്കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാരിന്റെ ആംബുലൻസ് സർവീസ് എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT