Kerala

Reporter Exclusive: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ വിഐപികൾക്ക് മാത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ വിഐപികൾക്ക് മാത്രം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ല എന്ന കാരണത്താൽ കാത്ത് ലാബ് അടച്ച് രോഗികളെ തിരിച്ചയയ്ക്കുമ്പോളാണ് വിഐപികളുടെ ബന്ധുക്കൾക്ക് ശസ്ത്രക്രിയ ചെയ്യുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം ജനറൽ ആശുപത്രിയിൽ നിന്ന് സാധനങ്ങൾ എത്തിച്ചാണ് പുനലൂർ എംഎൽഎ പി എസ് സുപാലിന്റെ സഹോദരന് ശസ്ത്രക്രിയ ചെയ്യുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരെ ഹൃദയ ശസ്ത്രക്രിയ നടത്താതെ തിരിച്ചയക്കുകയാണ്. ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവ നടത്താൻ ആവശ്യമായ ഒന്നും ആശുപത്രിയിലില്ല. പക്ഷേ വിഐപികൾ എത്തുമ്പോൾ ഈ നിലപാട് മാറും. ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാധനങ്ങൾ ജനറൽ ആശുപത്രിയിൽ നിന്ന് എത്തിച്ചാണ് സുപാലിന്റെ സഹോദരന്റെ ശസ്ത്രക്രിയ. ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ നിന്ന് സാധനങ്ങൾ എത്തിച്ച് ഹൃദയശസ്ത്രക്രിയ നടത്തുന്നത്.

ദിവസവും 25 ശസ്ത്രക്രിയകൾ വരെ നടന്നിരുന്ന രണ്ട് കാത്ത് ലാബുകളാണ് ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ അടച്ചിട്ടത്. ഇതിനിടയിലാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം എംഎൽഎയുടെ സഹോദരന് ശസ്ത്രക്രിയ നടത്തുന്നത്. 30 കോടി രൂപയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനുള്ളത്. 2022 ഡിസംബർ വരെയുള്ള കുടിശ്ശിക നൽകാതെ വിതരണം നടക്കില്ലെന്നാണ് കമ്പനികളുടെ നിലപാട്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT