Kerala

ചലച്ചിത്ര പുരസ്കാര വിവാദം; ഫോണ്‍ സംഭാഷണത്തോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവന്തപുരം: അവാർഡ് വിവാദത്തിൽ റിപ്പോർട്ടർ പുറത്തുവിട്ട നേമം പുഷ്പരാജിന്റെ ഫോൺ സംഭഷണത്തോട് പ്രതികരിക്കാതെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അക്കാദമി ചെയർമാൻ രഞ്ജിത്ത് സംസാരിച്ച കാര്യങ്ങൾ നേമം പുഷ്പരാജ് സംവിധായകൻ വിനയനോട് പറയുന്ന ഫോൺ സംഭാഷണമാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ, കാര്യങ്ങൾ വ്യക്തമായി പറഞ്ഞതാണെന്ന് മാത്രം മറുപടി നൽകി മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.

'പത്തൊമ്പതാം നൂറ്റാണ്ട്' ചവറ് സിനിമയാണെന്നും പുരസ്കാര നിർ‌ണയത്തിൽ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറഞ്ഞതായാണ് നേമം പുഷ്പരാജ് ഫോൺ സംഭാഷണത്തിൽ വിനയനോട് പറഞ്ഞത്. രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടു. രഞ്ജിത്ത് ഇരിക്കുമ്പോൾ അവാർഡ് നിർണയത്തിൽ ആർക്കും നീതി കിട്ടില്ല എന്നും നേമം പുഷ്പരാജ് പറഞ്ഞിരുന്നു.

ചലച്ചിത്ര പുരസ്കാര നിർണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്നാണ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നത്. വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നും മന്ത്രി പറഞ്ഞിരുന്നു.

വിനയൻ മികച്ച സംവിധായകൻ തന്നെ എന്ന് അഭിപ്രായപ്പെട്ട മന്ത്രി, കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT