International

'അവയവമാറ്റമടക്കമുളളവ നടത്തുന്നത് അനസ്തേഷ്യയില്ലാതെ'; ഗാസയിലെ ഭീകരാവസ്ഥ വിവരിച്ച് ലോകാരോഗ്യസംഘടന

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഗുരുതര പരിക്കുകളേൽക്കുന്നവർക്ക് അവയവ മാറ്റത്തിനും മുറിച്ചുമാറ്റുന്നതും അനസ്തേഷ്യ നൽകാതെയാണെന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ഗാസയിലെ ജനങ്ങൾ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. ഗാസയിലുട‌നീളം അനസ്തേഷ്യയില്ലാതെ ഓപ്പറേഷൻ നടത്തേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിന്റേയും കഷ്ടപ്പാടുകളുടേയും ആഴമളക്കുക എന്നത് പ്രയാസകരമാണെന്നും ലോകാരോഗ്യ സംഘട‌നാ വക്താവ് ക്രിസ്ത്യൻ ലിൻഡമീയർ പറഞ്ഞു.

ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചുരുങ്ങിയത് 16 ആരോഗ്യപ്രവർത്തകരെങ്കിലും ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്. അൽ-ശാതി അഭയാർത്ഥി ക്യാമ്പിൽ ചൊവ്വാഴ്ചയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ ഡോക്ട‌ർമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ കൊല്ലപ്പെട്ടിരുന്നു.

ഗാസ സിറ്റിയില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്യുന്നതിനിടെ റെഡ്‌ക്രോസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. രണ്ട് ട്രക്കുകളാണ് അക്രമിക്കപ്പെട്ടത്. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ഗാസയില്‍ വെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായവയുടെ വിതരണം തടസ്സപ്പെടുന്നു. ചുരുങ്ങിയത് 500 ട്രക്കുകളില്ലെങ്കിലും ദിവസവും ഗാസയ്ക്ക് സഹായം ആവശ്യമുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

അതേസമയം ബന്ദികളുടെ മോചനത്തിനായി താത്കാലിക വെടിനിർത്തൽ വേണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഗാസയിലെ അധിനിവേശം അംഗീകരിക്കില്ല. മൂന്ന് ദിവസത്തെ വെടിനിർത്തൽ വേണം. ഗാസയിലേക്ക് സഹായമെത്തിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഹമാസുമായുള്ള യുദ്ധം അവസാനിച്ചശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

വടക്കൻ ഗാസയ്ക്ക് പുറമെ തെക്കൻ ഗാസയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വടക്കൻ ഗാസയിൽ നിന്നുളള അഭയാർത്ഥികൾ തങ്ങുന്ന ഖാൻ യൂനിസ് നഗരത്തിലും ഈജിപ്ത് അതിർത്തിയോട് ചേർന്ന റാഫയിലുമാണ് വ്യോമാക്രമണം നടത്തിയത്. മധ്യ ഗാസയിലെ ഡൈർ അൽ ബലയിലും ആക്രമണമുണ്ടായി.

ഇതുവരെ ഗാസയിൽ 10,000-ത്തിലധികം പേർ കൊല്ലപ്പെടുകയും ഇസ്രായേലിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയശേഷം ചൊവ്വാഴ്ചവരെ 10,328 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 4,237 പേര്‍ കുട്ടികളാണ്. 25,965 പേര്‍ക്ക് പരിക്കേറ്റു.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT