Gulf

കനത്ത മഴ തുടരുന്നു; ദോഹയില്‍ ശിശുരോഗ വിദഗ്ധൻ മുങ്ങി മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദോഹ: മോശം കാലാവസ്ഥയെ തുടർന്ന് സീലൈൻ കടലിൽ അപകടത്തിൽപെട്ട ഡോക്ടർ മുങ്ങിമരിച്ചു. ഹമദ് ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്തൻ ഡോ. മജിദ് സുലൈമാൻ അൽ-ഷന്നൂർ അൽ-നൗമി ആണ് മരിച്ചത്. ഖത്തറിലെ സിറിയൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

രാജ്യത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കടൽ, തീരപ്രദേശം എന്നിവിടങ്ങളിലെല്ലാം എല്ലാ പ്രവർത്തനങ്ങളും റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകി. ഏപ്രിൽ 15 മുതൽ ഏപ്രിൽ 17 ബുധൻ വരെ രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും അത് വൈകുന്നേരത്തോടെ ഇടിമിന്നലായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ കാറ്റിനും ആലിപ്പഴവര്‍ഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച രാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ രീതിയിൽ കാറ്റും വീശിയടിച്ചിരുന്നു. സ്കൂളുകൾ, സർക്കാർ, പൊതുമേഖലാ ഓഫീസുകള്‍ എന്നിവയുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റുകയും ജീവനക്കാർക്കും വിദ്യാർഥികൾക്കും നേരിട്ടെത്തുന്നതിൽ നിന്നും അവധി നൽകുകയും ചെയ്തിരുന്നു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT