Gulf

നിയമ ലംഘനം; കുവൈറ്റിൽ പതിനൊന്ന് ദിവസത്തിനിടെ നാടുകടത്തിയത് 1470 പേരെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കുവൈറ്റ് സിറ്റി: പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴിൽ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. എല്ലാ മേഖലകളിലും നിയമലംഘനം നടത്തുന്ന കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകൾ നടന്നുവരികയാണ്.

റെസിഡൻസി, ലേബർ നിയമ ലംഘനങ്ങൾ നടത്തിയ 700 പേരെയാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് തടവിലാക്കിയത്. പുതുവർഷത്തിൽ റെസിഡൻസി, തൊഴിൽ നിയമ ലംഘനങ്ങളുടെ എണ്ണം 40,000 കടന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് നിന്ന് 42,850 നിയമ ലംഘകരെയാണ് പിടികൂടി നാടുകടത്തിയത്.

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

കെജ്‌രിവാളിന്റെ പിഎ പാർട്ടി എംപിയെ അതിക്രമിച്ച കേസ്; തിരഞ്ഞെടുപ്പ് ആയുധമാക്കാൻ ബിജെപി

SCROLL FOR NEXT