Gulf

യുക്രെയിന് സഹായം എത്തിച്ച് യുഎഇ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അബുദബി: ഗാസക്ക് പിന്നാലെ യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന യുക്രെയ്നും സഹായം എത്തിച്ച് യുഎഇ ഭരണകൂടം.100 ടണ്‍ പവര്‍ ജനറേറ്ററുകളാണ് യുഎഇ യുക്രെയ്നിലേക്ക് അയച്ചത്. സാധാരണക്കാരുടെ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ജനറേറ്ററുകളാണ് ഇവ. 3.5 മുതല്‍ എട്ട് കിലോവാട്ട് വരെ ശേഷിയുള്ളതാണ് ജനറേറ്ററുകള്‍. അടുത്ത മാസം കൂടുതല്‍ ജനറേറ്ററുകള്‍ യുക്രെയ്ന് കൈമാറുമെന്ന് യുഎഇ അറിയിച്ചു. നേരത്തെയും യുഎഇ യുക്രൈന് സഹായം നല്‍കിയിട്ടുണ്ട്.

അതേസമയം ഗാസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ പുതിയ സംഘം ചികിത്സക്കായി യുഎഇയില്‍ എത്തി. ഈജിപ്തിലെ അല്‍ അരിഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം അബുദബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണെത്തിയത്. ഏറ്റവും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള 61 കുട്ടികളും അവരുടെ കുടുംബത്തിലെ 71 അംഗങ്ങളുമാണ് പുതിയ സംഘത്തിലുളളത്.

ഗാസയില്‍ നിന്നുള്ള 1,000 കുട്ടികള്‍ക്കും 1,000 കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുന്നമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തില്‍ പരിക്കേറ്റ നിരവധി ആളുകളാണ് യുഎഇയിലെ വിവിധ ആശുപത്രികളില്‍ നിലവിൽ ചികില്‍സയില്‍ കഴിയുന്നത്.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT