Gulf

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്: സൗദി അടക്കം എല്ലാ ​ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടേയും കുടുംബത്തിന്റേയും ത്യാ​ഗത്തിന്റെ സ്മരണക്കായാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജ് തീർത്ഥാടകർ ആദ്യ കല്ലേറ് കർമ്മം നിർവ്വഹിച്ചതിന് ശേഷം ബലിപെരുന്നാൾ ആഘോഷത്തിൽ പങ്കുചേരും. പളളികളിലും ഈദ്​ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പെരുന്നാൾ നമസ്കാരത്തിന് ശേഷം ബലിപെരുന്നാളിന്റെ പ്രധാന കർമ്മമായ ബലികർമം നടക്കും. പ്രവാചകൻ ഇബ്രാഹിം നബി, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകൻ ഇസ്മാഈലിനെ ദൈവ കൽപന പ്രകാരം ബലി കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ത്യാ​ഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നൽകാൻ ദൈവം നിർദ്ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ ആഘോഷം.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT