Cricket

ആഷസിൽ ഇം​ഗ്ലണ്ടിന് ലക്ഷ്യം 251

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ആഷസ് മൂന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് 251 റൺസ് വിജയലക്ഷ്യം. മത്സരത്തിന്റെ മൂന്നാം ദിവസം രണ്ട് സെഷനുകൾ മഴ തടസപ്പെടുത്തി. മൂന്നാം സെഷനിൽ തലേന്നത്തെ സ്കോറായ 116 ന് 4 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ ബാറ്റിങ് തകർച്ച നേരിട്ടു. 108 റൺസ് എടുക്കുന്നതിനിടെ അവശേഷിച്ച ആറ് വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. രണ്ടാം ഇന്നിം​ഗ്സിൽ 250 റൺസിൻ്റെ ലീഡാണ് ഓസ്ട്രേലിയ നേടിയത്.

ട്രാവിസ് ഹെഡിൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഓസ്ട്രേലിയയെ 200 കടത്തിയത്. 112 പന്തിൽ 77 റൺസെടുത്ത ഹെഡ് പത്താമനായാണ് പുറത്തായത്. ഏഴും ഫോറും മൂന്ന് സിക്സും സഹിതമാണ് ഹെഡ‍് 77 റൺസ് നേടിയത്. ഇം​ഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബോർഡ്, ക്രിസ് വോക്സ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി.

മൂന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 27 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട്. വിജയലക്ഷ്യം ചെറിയ സ്കോറായതിനാൽ മത്സരത്തിന്റെ നാലാം ദിവസം തന്നെ ഫലം ഉണ്ടാകുമെന്ന് ഉറപ്പായി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇം​ഗ്ലണ്ടിന് മൂന്നാം ടെസ്റ്റ് നിർണായകമാണ്. മത്സരം ജയിച്ചാൽ ഓസ്ട്രേലിയയ്ക്ക് ആഷസ് സ്വന്തമാക്കാൻ കഴിയും.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT