‘വരേണ്യവര്‍ഗത്തിന്റെ കാഴ്ച്ചപ്പാട് സ്വീകരിക്കില്ല, ദാരിദ്ര്യമാണ് ഭിക്ഷാടനത്തിലെത്തിക്കുന്നത്’; നിരോധിക്കില്ലെന്ന് സുപ്രീംകോടതി
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ചുള്ള വരേണ്യവര്‍ഗത്തിന്റെ കാഴ്ച്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. അതില്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര് ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. കൊവിഡ് കാലത്ത് പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം രോഗ വ്യാപനത്തിന് കാരണമാകുമെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. ഭിക്ഷാടന നിരോധനം ഒരു പരിഹാരമല്ല. […]
27 July 2021 1:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ചുള്ള വരേണ്യവര്‍ഗത്തിന്റെ കാഴ്ച്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. അതില്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര് ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.
കൊവിഡ് കാലത്ത് പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം രോഗ വ്യാപനത്തിന് കാരണമാകുമെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.
ഭിക്ഷാടന നിരോധനം ഒരു പരിഹാരമല്ല. അവരുടെ പുനരധിവാസം ഉറപ്പാക്കുക എന്നതാണ് പ്രധാനം. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലില്ലായ്മ പരിഹരിച്ചുകൊണ്ടുമുള്ള പുനരധിവാസമാണ് ഇതിന് പരിഹാരമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഇവര്‍ക്ക് വാക്സിന് നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാണമെന്നും കോടതി അറിയിച്ചു. ഹര്‍ജി രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ALSO READ: പെഗാസസ്: ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശശികുമാറും എന്‍ റാമും സുപ്രിംകോടതിയിലേക്ക്