Top

ഐഎന്‍എല്‍ തമ്മില്‍ത്തല്ലി പിളര്‍ന്നു; കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി വഹാബ് വിഭാഗം

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍ന്നു. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന സെക്രട്ടറിമാരിലൊരാളായ നാസര്‍ കോയ തങ്ങള്‍ക്കായിരിക്കും പുതിയ ചുമതല. എ.പി അബ്ദുള്‍ വഹാബാണ് ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. അഡ്വ. ഒ.കെ തങ്ങള്‍, എച്ച് മുഹമ്മദ് അലി, ഒപിഐ കോയ എന്നിവരടങ്ങുന്ന മുന്നംഗ സമിതി കൊച്ചിയില്‍ നടന്ന യോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കുമെന്നും എ.പി അബ്ദുള്‍ വഹാബ് വ്യക്തമാക്കി. സംസ്ഥാന കൗണ്‍സില്‍ യോഗം ചേരാന്‍ ധാരണയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി […]

25 July 2021 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎന്‍എല്‍ തമ്മില്‍ത്തല്ലി പിളര്‍ന്നു; കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി വഹാബ് വിഭാഗം
X

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍ന്നു. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന സെക്രട്ടറിമാരിലൊരാളായ നാസര്‍ കോയ തങ്ങള്‍ക്കായിരിക്കും പുതിയ ചുമതല. എ.പി അബ്ദുള്‍ വഹാബാണ് ഇക്കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. അഡ്വ. ഒ.കെ തങ്ങള്‍, എച്ച് മുഹമ്മദ് അലി, ഒപിഐ കോയ എന്നിവരടങ്ങുന്ന മുന്നംഗ സമിതി കൊച്ചിയില്‍ നടന്ന യോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കുമെന്നും എ.പി അബ്ദുള്‍ വഹാബ് വ്യക്തമാക്കി. സംസ്ഥാന കൗണ്‍സില്‍ യോഗം ചേരാന്‍ ധാരണയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍-കാസിം ഇരിക്കൂറും വിഭാഗവും പ്രത്യേകം യോഗം വിളിച്ചുചേര്‍ക്കുമെന്നും സൂചനയുണ്ട്. പിഎസ്സി ബോര്‍ഡ് അംഗ വിവാദം, സ്റ്റാഫ് നിയമനം, ലീഗ് അബ്ദുള്‍ വഹാബ് എംപിയുടെ കൈയ്യില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ സംഭവം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഐഎന്‍എലിനുള്ളില്‍ വലിയ പ്രതിസന്ധികള്‍ സമീപകാലത്ത് രൂപപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ പിളര്‍പ്പിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് കൊച്ചിയിലെ യോഗത്തിലുണ്ടായ തമ്മില്‍ത്തല്ലെന്നാണ് സൂചന. വഹാബ് വിഭാഗം വിളിച്ചിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ സമാന പ്രശ്‌നങ്ങളുണ്ടായേക്കും.

അതേസമയം എ.പി അബ്ദുള്‍ വഹാബിനും കുഞ്ഞാലിക്കുട്ടിക്കും ഒരേ സ്വരമാണെന്ന് കാസിം ഇരിക്കൂർ ആരോപിച്ചു. അനിഷ്ട സംഭവങ്ങള്‍ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്നും കാസിം ആരോപിച്ചു. കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചിരുന്നു. സംഭവം അന്വേഷിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത് വഹാബ് വിഭാഗമാണ്. ഇത് കാസിം ഇരിക്കൂറിന്റെ ഗ്രൂപ്പ് അംഗീകരിക്കാന്‍ സാധ്യതയില്ല.

പിളര്‍പ്പ് ഇടതുമുന്നണിയിലും പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. ഏത് വിഭാഗത്തെ സ്വീകരിക്കണമെന്നത് സംബന്ധിച്ച തീരുമാനം എല്‍ഡിഎഫിന് തലവേദനയാകുമെന്നും തീര്‍ച്ച. മന്ത്രിയെ പിന്‍വലിക്കുകയെന്നത് പിണറായി സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കുന്ന കാര്യമാണ്. കരുതലോടു കൂടി മാത്രമെ സിപിഐഎം തീരുമാനങ്ങളെടുക്കുകയുള്ളുവെന്നാണ് സൂചന. പ്രശ്‌ന പരിഹരിക്കാന്‍ സിപിഐഎം നേതൃത്വം ഇടപെടാനും സാധ്യതയില്ല. കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണ് മന്ത്രിയെന്നതും ഇടതുമുന്നണിയില്‍ പ്രതിസന്ധിയുണ്ടാക്കും.

Next Story