ശബരിമല മേല്‍ശാന്തി നിയമനം; ‘അപേക്ഷകര്‍ മലയാള ബ്രാഹ്മണനായിരിക്കണം’ നിബന്ധനയ്‌ക്കെതിരെ പ്രതിഷേധം ശക്തം
ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം’ എന്ന ഒന്നാമത്തെ നിബന്ധനയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ‘ഈഴവ സമുദാത്തില്‍ ജനിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെ.എസ് രാകേഷിനെ പറവൂര്‍ നീറിക്കോട് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ നിയമനം ശരിവച്ചതായി 1996 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് 2002ല്‍ സുപ്രീം കോടതിയും ശരിവച്ചു. […]
1 Jun 2021 8:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം’ എന്ന ഒന്നാമത്തെ നിബന്ധനയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

‘ഈഴവ സമുദാത്തില്‍ ജനിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെ.എസ് രാകേഷിനെ പറവൂര്‍ നീറിക്കോട് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ നിയമനം ശരിവച്ചതായി 1996 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് 2002ല്‍ സുപ്രീം കോടതിയും ശരിവച്ചു. കോടതി വിധികളുടേയും 2007ലെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ 2014ല്‍ തന്ത്രി – ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ല എന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിട്ടുമുണ്ട്. എങ്കിലും 2021 ലെ ശബരിമല മേല്‍ശാന്തിയും പതിവുപോലെ മലയാള ബ്രാഹ്മണനായിരിക്കും.”-ഗവേഷകനായ അമല്‍ സി രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അമലിന്റെ കുറിപ്പ്:
ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഇന്ന് (01/06/2021 മാതൃഭൂമി)പത്രപരസ്യം വന്നിട്ടുണ്ട്. വിശദവിവരങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലുണ്ട്. ‘അപേക്ഷകന്‍ കേരളത്തില്‍ ജനിച്ചയാളും കേരളീയ ആചാര പ്രകാരം പൂജാ താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചയാളും മലയാള ബ്രാഹ്മണനുമായിരിക്കണം’ എന്ന് ഒന്നാമത്തെ നിബന്ധനയായി ഉത്തരവില്‍ കാണാം.
ഈഴവ സമുദാത്തില്‍ ജനിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെ.എസ്.രാകേഷിനെ പറവൂര്‍ നീറിക്കോട് ക്ഷേത്രത്തില്‍ ശാന്തിയായി നിയമിച്ചതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ നിയമനം ശരിവച്ചതായി 1996 ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് 2002 ല്‍ സുപ്രീം കോടതിയും ശരിവച്ചു.കോടതി വിധികളുടേയും 2007 ലെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ 2014ല്‍ തന്ത്രി – ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ല എന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിട്ടുമുണ്ട്. എങ്കിലും 2021 ലെ ശബരിമല മേല്‍ശാന്തിയും പതിവുപോലെ മലയാള ബ്രാഹ്മണനായിരിക്കും. ആര്‍ത്തവ കലാപത്തിലും നാമജപ സമരത്തിലും പങ്കെടുത്തവരില്‍പ്പെട്ട ഈഴവരും ദളിതരും ഭയപ്പെടേണ്ടതില്ല. നിങ്ങളെ പുറത്തുനിര്‍ത്തി ആചാരം കൃത്യമായി സംരക്ഷിച്ചിട്ടുണ്ട്.
‘സ്വാമി ശരണം ‘
NB : സംവരണം തെറ്റാണ് എന്നു വാദിക്കുന്നവര്‍ക്ക് ഈ 100 % മലയാള ബ്രാഹ്മണ സംവരണം പവിത്രമാണ്!
- TAGS:
- Sabarimala