റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളർത്തി; സൗദിയിൽ യുവാവിന് പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും
നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിൽ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം നടത്തിയത്.
8 Jun 2022 7:46 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ അനധികൃതമായി വളർത്തിയ സൗദി പൗരന് പത്ത് വർഷം തടവും 30 ദശലക്ഷം പിഴയും. പിടിച്ചെടുത്ത സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി. തലസ്ഥാനത്തെ ഒരു റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ പാർപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിൽ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം നടത്തിയത്.
മൃഗങ്ങളെ അനധികൃതമായി വളർത്തുന്നത് സൗദിയിൽ പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും, വേട്ടയാടുന്നത് നിയന്ത്രിക്കുന്നതിനും കർശനമായ നടപടി സ്വീകരിക്കുമെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അനധികൃതമായി മൃഗങ്ങളെ വളർത്തുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരു വർഷത്തിനുള്ളിൽ രണ്ടുതവണയോ അതിൽ കൂടുതലോ നിയമലംഘനം നടത്തുന്നവർക്ക് 10 വർഷം വരെ തടവോ 30 മില്യൺ റിയാലിൽ കൂടാത്ത പിഴയോ ഉൾപ്പെടെയുള്ള ശിക്ഷ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
STORY HIGHLIGHTS: A Saudi Man is Facing 10 Years in Jail and 30 Million Fine for Illegally Keeping Three Lions in Resort
- TAGS:
- Riyadh
- Lion
- Saudi Arabia