‘അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിക് അബു തിയറ്റർ കാണില്ല’; ഭീഷണിയുമായി സന്ദീപ് വാര്യര്‍
സംവിധായകന് അലി അക്ബറിന്റെ സിനിമയുടെ റിലീസ് വിലക്കിയാല്‍ ആഷിക് അബു സിനിമ തിയറ്റർ കാണില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ ഭീഷണി. കോഴിക്കോട് വെച്ചാണ് ചിത്രത്തിന്റെ പുജ നടന്നത്. ആഷിക് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ചുകൊണ്ട് സിനിമയെടുക്കാന്‍ പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചുകൊണ്ട് അലി അക്ബര്‍ നടത്തിയ സനിമ പ്രഖ്യാപനം യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള […]
2 Feb 2021 5:53 AM GMT
ഫിൽമി റിപ്പോർട്ടർ

സംവിധായകന് അലി അക്ബറിന്റെ സിനിമയുടെ റിലീസ് വിലക്കിയാല്‍ ആഷിക് അബു സിനിമ തിയറ്റർ കാണില്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സന്ദീപ് വാര്യരുടെ ഭീഷണി. കോഴിക്കോട് വെച്ചാണ് ചിത്രത്തിന്റെ പുജ നടന്നത്.
ആഷിക് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ചുകൊണ്ട് സിനിമയെടുക്കാന്‍ പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചുകൊണ്ട് അലി അക്ബര്‍ നടത്തിയ സനിമ പ്രഖ്യാപനം യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന ചിത്രം ആഷിക് അബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ 1921 എന്ന സിനിമയുടെ പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് 1921ന്റെ ചിത്രീകരണം ആരംഭിക്കുന്നത്. സ്വാമി ചിദാനന്തപുരിയാണ് കോഴിക്കോട് വെച്ച് നടന്ന പൂജ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പൂജ. പൂജയുടെ ചിത്രങ്ങളും വീഡിയോയും അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 25-30 ദിവസം വരെയായിരിക്കും 1921ന്റെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. ഹരി വേണുഗോപാലാണ് ചിത്രത്തിന്റെ സംഗീത ഒരുക്കുന്നത്. അലി അക്ബര്‍ ആണ് വരികള്‍ എഴുതുന്നത്.

മലയാളത്തിലെ പ്രമുഖര്‍ ചിത്രത്തിന്റെ ഭാഗമാവുമെന്നും അവര്‍ക്ക് അഡ്വാന്‍സ് നല്‍കിയെന്നും അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമയുടെ നിര്‍മ്മാണത്തിനായി അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ലഭിച്ചത്. ഏകദേശം 151 സീനുകള്‍ ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും അലി അക്ബര്‍ വ്യക്തമാക്കി.