മന്ത്രി ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ബിജെപി; ‘ശിവന്‍കുട്ടി മതതീവ്രവാദികളുടെ അടിമ’
രാജ്യദ്രോഹ കേസിലെ പ്രതിക്ക് കേരളത്തില്‍ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി.ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.സുരേഷ്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാല്‍ ലക്ഷദീപ് പോലീസില്‍ നിന്ന് രക്ഷിക്കാമെന്ന് ഐഷാ സുല്‍ത്താനയോട് ഫോണില്‍ പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമെന്ന് വ്യക്തമാക്കണം. ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വാസവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അത് ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുറത്താക്കുകയാണ് വേണ്ടതെന്നും സുരേഷ് പറഞ്ഞു. കേരള പൊലീസ് അന്വേഷിക്കുന്ന പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ സംരക്ഷിച്ചാലുണ്ടാക്കുന്നതു പോലുള്ള […]
13 Jun 2021 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യദ്രോഹ കേസിലെ പ്രതിക്ക് കേരളത്തില്‍ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി.ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.സുരേഷ്.
മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാല്‍ ലക്ഷദീപ് പോലീസില്‍ നിന്ന് രക്ഷിക്കാമെന്ന് ഐഷാ സുല്‍ത്താനയോട് ഫോണില്‍ പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമെന്ന് വ്യക്തമാക്കണം. ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വാസവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അത് ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുറത്താക്കുകയാണ് വേണ്ടതെന്നും സുരേഷ് പറഞ്ഞു.
കേരള പൊലീസ് അന്വേഷിക്കുന്ന പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ സംരക്ഷിച്ചാലുണ്ടാക്കുന്നതു പോലുള്ള ഗുരുതരമായ ഭരണഘടനാ ലംഘനമാണ് മന്ത്രി ശിവന്‍ കുട്ടി ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യ, സ്വന്തം പൗരന്‍മാര്‍ക്ക് നേരെ ജൈവായുധം പ്രയോഗിച്ചു എന്ന് പറഞ്ഞതിനാണ് ഐഷക്കെതിരെ കേസ്സ്.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുള്ള ഈ പ്രവൃത്തി ജീവപര്യന്തം ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം രാജ്യദ്രോഹികളെ സംരക്ഷിക്കാനെ സഹായിക്കൂ. എസ്ഡിപിഐ പോലുള്ളവരുടെ ഔദാര്യത്തില്‍ എംഎല്‍എയായ ശിവന്‍കുട്ടി മതതീവ്രവാദികളുടെ അടിമയായി നേമം ജനതയെ വീണ്ടും അപമാനിക്കുകയാണന്ന് അഡ്വ.എസ്.സുരേഷ് പറഞ്ഞു.