Top

‘ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു’; സുധാകരന് അഭിനന്ദനവുമായി ചെന്നിത്തല

കെ സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായി നിയോഗിച്ചു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല. കെ സുധാകരന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. താന്‍ ഒരു പേരും ഹൈക്കമാന്‍ഡിനോട് പറഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി പ്രഖ്യാപനത്തിന് പിന്നാലെ വ്യക്തമാക്കി. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ […]

8 Jun 2021 7:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു’; സുധാകരന് അഭിനന്ദനവുമായി ചെന്നിത്തല
X

കെ സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായി നിയോഗിച്ചു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല. കെ സുധാകരന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

താന്‍ ഒരു പേരും ഹൈക്കമാന്‍ഡിനോട് പറഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി പ്രഖ്യാപനത്തിന് പിന്നാലെ വ്യക്തമാക്കി. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലായിരുന്നു കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

ഗ്രൂപ്പുകള്‍ക്കും വ്യക്തിതാല്പര്യങ്ങള്‍ക്കും അതീതമായി പാര്‍ട്ടി താല്പര്യവും ജനതാല്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയമാണെന്നായിരുന്നു സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ച ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

Next Story