കുണ്ടറയിലെ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു; മന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് പ്രതികരിക്കാതെ ഡിജിപി
കുണ്ടറയിലെ യുവതിയുടെ പീഡനപരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിര്‍വ്വാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 354 സ്ത്രീത്വത്തെ അപമാനിച്ചു, ഐപിസി 509/34 ലെെംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഐപിസി 354 ജാമ്യമില്ലാ വകുപ്പാണ്. ഈ പശ്ചാത്തലത്തില്‍ ഇരുവരെയും ഇന്നോ നാളെയോ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. പരാതിയില്‍ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം, കേസുമായി ബന്ധപ്പെട്ട […]
20 July 2021 10:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുണ്ടറയിലെ യുവതിയുടെ പീഡനപരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിര്‍വ്വാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 354 സ്ത്രീത്വത്തെ അപമാനിച്ചു, ഐപിസി 509/34 ലെെംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഐപിസി 354 ജാമ്യമില്ലാ വകുപ്പാണ്. ഈ പശ്ചാത്തലത്തില്‍ ഇരുവരെയും ഇന്നോ നാളെയോ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. പരാതിയില്‍ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അതേസമയം, കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഡിജിപി അനില്‍കാന്ത് ഒഴിഞ്ഞുമാറി. കേസിന്റെ വിശദാംശകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു ഡിജിപിയുടെ പ്രതികരണം. കേസില്‍ മന്ത്രിയുടെ ഇടപെടലുണ്ടായോ എന്ന ചോദ്യത്തിന് ഡിജിപി പ്രതികരിച്ചില്ല.
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന് കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം, മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍ വിവാദമായതിന് പിന്നാലെയാണ് നടപടി. യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന് വിളിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നായിരുന്നു മന്ത്രിയുടെ ആവശ്യം.
Also Read: ‘ഇടപെട്ടത് പാര്‍ട്ടി പ്രശ്നമെന്ന് കരുതി’; മുഖ്യമന്ത്രിയോട് വിശദീകരിച്ച് എകെ ശശീന്ദ്രന്
- TAGS:
- AK Saseendran
- Kundara