Top

‘പരാതിക്കാരോട് അന്തസ്സോടെ പെരുമാറണം’; എംസി ജോസഫൈന്‍ തെറ്റ് ഏറ്റുപറഞ്ഞതായി പികെ ശ്രീമതി

വിവാദ പരാമര്‍ശത്തില്‍ എംസി ജോസഫൈന്‍ തെറ്റ് ഏറ്റുപറഞ്ഞതായി മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീമതി. ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവസാനത്തെ അത്താണിയാണ് വനിതാ കമ്മിഷന്‍ അവിടെ പരാതി പറയാനെത്തുന്നവര്‍ക്ക് ആശ്വാസമാവുന്ന വിധത്തില്‍ പെരുമാറേണ്ടതുണ്ടെന്നും ശ്രീമതി പറഞ്ഞു. പരാതിക്കാരോട് അന്തസ്സോടെ പെരുമാറണം എന്നതാണ് തന്റെയും അതുപോലെ തന്നെ പാര്‍ട്ടിയുടേയും നിലപാടെന്ന് ശ്രീമതി പറഞ്ഞു. മനുഷ്യത്വവും സൗഹാര്‍ദവും പാര്‍ട്ടിയില്‍ പ്രധാനമാണ്. അതിനു സീനിയര്‍, ജൂനിയര്‍ […]

25 Jun 2021 4:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പരാതിക്കാരോട് അന്തസ്സോടെ പെരുമാറണം’; എംസി ജോസഫൈന്‍ തെറ്റ് ഏറ്റുപറഞ്ഞതായി പികെ ശ്രീമതി
X

വിവാദ പരാമര്‍ശത്തില്‍ എംസി ജോസഫൈന്‍ തെറ്റ് ഏറ്റുപറഞ്ഞതായി മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീമതി. ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവസാനത്തെ അത്താണിയാണ് വനിതാ കമ്മിഷന്‍ അവിടെ പരാതി പറയാനെത്തുന്നവര്‍ക്ക് ആശ്വാസമാവുന്ന വിധത്തില്‍ പെരുമാറേണ്ടതുണ്ടെന്നും ശ്രീമതി പറഞ്ഞു.

പരാതിക്കാരോട് അന്തസ്സോടെ പെരുമാറണം എന്നതാണ് തന്റെയും അതുപോലെ തന്നെ പാര്‍ട്ടിയുടേയും നിലപാടെന്ന് ശ്രീമതി പറഞ്ഞു. മനുഷ്യത്വവും സൗഹാര്‍ദവും പാര്‍ട്ടിയില്‍ പ്രധാനമാണ്. അതിനു സീനിയര്‍, ജൂനിയര്‍ എന്ന ഭേദമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിന് വിരുദ്ധമായ ഒരു സമീപനം വനിത കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്നുമുണ്ടായ സാഹചര്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.

കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി അതില്‍ യോഗം ചെയ്യുന്നത് സ്വഭാവികമാണ്. ജോസഫൈന്‍ വ്യക്തിപരമായി ഏറെ സമ്മര്‍ദങ്ങളിലൂടെ കടന്നുപോയ സമയമാണെന്നും ചാനല്‍ പരിപാടിയിലെ പരാമര്‍ശം അതുകൊണ്ടാവാമെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് യോഗത്തില്‍ ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘന്‍ വൈകിട്ട് നടത്തും.

ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജി വച്ചത്. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് നടപടി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്‍ നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനം ഏറ്റവാങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റ് യോഗത്തിലും കൂട്ട വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് നടപടി. കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി സന്നദ്ധത അറിയിച്ചത്.

ALSO READ: ‘ഇപ്പോഴെങ്കിലും മാറ്റിയതില്‍ വനിതകള്‍ക്ക് ആശ്വാസം’; ജോസഫൈന്റെ രാജിയില്‍ ബിന്ദുകൃഷ്ണ

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈനിന്റെ കയ്യില്‍ നിന്നും രാജി എഴുതി വാങ്ങുന്ന നില ഉണ്ടാവരുത് എന്ന് ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരമാണ് സ്വയം പുറത്ത് പോവുന്നു എന്ന നിലപാട് ജോസഫൈന്‍ സ്വീകരിച്ചത്. ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കമെന്നിരിക്കെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.

ALSO READ: ‘രാജി മാത്രം പോരാ’; വനിതാ കമ്മീഷന്‍ തലപ്പത്ത് നിയമിക്കുന്നത് സിപിഐഎം നേതാക്കളെ: പാര്‍ട്ടി നിയന്ത്രണത്തിലുള്ള കമ്മീഷന്‍ ആവശ്യമില്ലെന്ന് കെകെ രമ

Next Story