‘സാധാരണക്കാരില്‍ ഒരാളായി ജീവിച്ച വ്യക്തിത്വം’; പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെ അനുസ്മരിച്ച് മുഖ്യമന്ത്രി
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സഭാ ഭരണത്തിന്റെ വേദിയില്‍ സ്ത്രീകളെ എത്തിക്കുന്നതില്‍ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നും മുന്നിലുണ്ടായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. […]
11 July 2021 9:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സഭാ ഭരണത്തിന്റെ വേദിയില്‍ സ്ത്രീകളെ എത്തിക്കുന്നതില്‍ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നും മുന്നിലുണ്ടായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ നഷ്ടമാണ്. കേരളത്തില്‍ സഭയിലും സമൂഹത്തിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ടു. ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 2.35ന് ആയിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ (75)യുടെ അന്ത്യം.അര്‍ബുദ രോഗ ബാധിതനായി രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ആശുപത്രി ചികില്‍സയിലായിരുന്ന കാതോലിക്ക ബാവയുടെ ആരോഗ്യ നില കഴിഞ്ഞ ദിവസം ഗുരതരമായിരുന്നു. പിന്നാലെയാണ് പരുമല സെന്റ് ഗ്രിഗോറിയസ് മിഷന് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.35ന് ആയിരുന്നു അന്ത്യം.