‘എല്ലാ സഹായങ്ങളും ഉറപ്പ് നല്കുന്നു’; സതീശന് പിന്തുണയുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശന് പിന്തുണയുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രതിപക്ഷത്തെ ശക്തിപ്പെടുക്കാനുള്ള എല്ലാ സഹായവും മുസ്ലീം ലീഗ് ചെയ്യുമെന്ന് ഹൈദരലി തങ്ങള്‍ ഉറപ്പ് നല്കി. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിഡി സതീശന് ഹൈദരലി തങ്ങളുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസികമായ തിരിച്ചുവരവാണ് ലക്ഷ്യമെന്ന് വിഡി സതീശന് പ്രതിപക്ഷ നേതാവായി തെരഞ്ഞെുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. അവിടെ ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ല എന്നാല്‍ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റില്ല, മറിച്ച് അതിപ്രസരം […]
22 May 2021 2:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശന് പിന്തുണയുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രതിപക്ഷത്തെ ശക്തിപ്പെടുക്കാനുള്ള എല്ലാ സഹായവും മുസ്ലീം ലീഗ് ചെയ്യുമെന്ന് ഹൈദരലി തങ്ങള്‍ ഉറപ്പ് നല്കി. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിഡി സതീശന് ഹൈദരലി തങ്ങളുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസികമായ തിരിച്ചുവരവാണ് ലക്ഷ്യമെന്ന് വിഡി സതീശന് പ്രതിപക്ഷ നേതാവായി തെരഞ്ഞെുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. അവിടെ ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ല എന്നാല്‍ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റില്ല, മറിച്ച് അതിപ്രസരം ഉണ്ടാവാന്‍ പാടില്ലെന്നും വിഡി സതീശന് പറഞ്ഞു. വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ച് മൂടുകയാണ് ലക്ഷ്യമെന്നും വിഡി സതീശന് വിശദീകരിച്ചു.
‘പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസിക തിരിച്ചുവരവാണ് ലക്ഷ്യം.അവിടെ ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ല. ഞാനൊക്കെ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഗ്രൂപ്പിനധീതനാണ് എന്നൊന്നും പറയുന്നില്ല. മാറി നിന്നിട്ട് കുറേകാലം ഗ്രൂപ്പിനധീതനായി പ്രവര്‍ത്തിച്ചിട്ട് ഇനി ഇപ്പോള്‍ ഗ്രൂപ്പ് വേണ്ടായൊന്നും പറയാന്‍ പറ്റില്ല. ഗ്രൂപ്പ് ഒക്കെ മാറ്റിവെച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക. ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടാവാന്‍ പാടില്ല. ഗ്രൂപ്പ് നമ്മുടെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ല. മെറിറ്റിനെ ബാധിക്കാന്‍ പാടില്ല. ജനങ്ങളെ ഭയക്കണം. അവര്‍ നമ്മളെ നോക്കി കാണുന്നുണ്ട്. വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ച് മൂടകയെന്നതാണ് ലക്ഷ്യം. 2016 ല്‍ ഞാന്‍ ഉയര്‍ത്തിയ മുദ്രാവാക്യം തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്നതല്ല. വര്‍ഗീയതയെ കുഴിച്ച് മൂടുകയെന്നതാണ്. കേരളത്തില്‍ വര്‍ഗീതയുമായി സന്ധിയില്ലാത്ത സമരം നടത്തുകയെന്നതാണ്.’ എന്നായിരുന്നു സതീശന്റെ വാക്കുകള്‍
വിഡി സതീശന്റെ വാക്കുകള്‍-
‘യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയോടും എഐസിസി സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിനോടും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടും പ്രത്യേകമായ നന്ദി അറിയിക്കുന്നു.
കെ കരുണാകരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമുള്‍പ്പെടെയുള്ള മഹാരഥന്മാര് ഇരുന്ന കസേരയില്‍ എന്നെ നിയമിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുന്നതാണ്. എല്ലാ വെല്ലുവിളികളും മുന്നിലുണ്ട് എന്ന തികഞ്ഞ ബോധ്യത്തോടെ, കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായി തിരിച്ചു വരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഞാനീ പദവി ഏറ്റെടുക്കുകയാണ്. ഇതൊരു പുഷ്പ കിരീടമല്ല എന്ന നല്ല ബോധ്യമെനിക്കുണ്ട്. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരിച്ചു കൊണ്ട് വരാന്‍ എല്ലാ ഘടകകക്ഷികളിടെയും പിന്തുണയുണ്ടാവുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അതിന് വേണ്ടിയുള്ള കഠിനാധ്വാനം നിറഞ്ഞ നാളുകളായിരിക്കും ഇനി. ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയുമെന്ന പൂര്‍ണ ബോധ്യം ഉണ്ട്.
പ്രതിപക്ഷം എന്ന നിലയില്‍ പരമ്പരാഗതമായ രീതികളില്‍ മാറ്റം ഉണ്ടാവണം. കാലം മാറുന്നതിനുസരിച്ച് സമീപനങ്ങളില്‍ മാറ്റം ഉണ്ടാവണം. നമ്മുടെ പ്രവര്‍ത്തന രീതികളില്‍ മാറ്റം ഉണ്ടാവണം. പുതിയ ദിശാ ബോധം ഉണ്ടാവണം. ഈ കാലത്തിനും കേരളത്തിന്റെ പൊതുസമൂഹമാഗ്രഹിക്കുന്ന രീതിയിലും അതിന് മാറ്റം ഉണ്ടാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്കുന്നു.
‘ ജനങ്ങള്‍ മാന്‍ഡേറ്റ് നല്കി അധികാരത്തിലേറ്റിയ സര്‍ക്കാരിനോട് നമ്മള് വെല്ലുവിളികള്‍ നടത്തുകയോ അവരെ ഭരിക്കാന്‍ അനുവദിക്കാതിരിക്കലോ അല്ല പ്രതിപക്ഷത്തിന്റെ ജോലി. ഇന്ന് ഈ മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ ഗവണ്മെന്റിനോടൊപ്പം ഉണ്ടാവും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ച് ഈ മഹാമാരിയെ നേരിടണമെന്നാണ്. അതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രോട്ടോകോള്‍ പൂര്‍ണമായി കേരളത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി യുഡിഎഫ് പരിശ്രമിക്കും. കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് നിരുപാധികമായ പിന്തുണ നല്‍കും,’ വിഡി സതീശന് പറഞ്ഞു.