Top

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഉടന്‍ ഭൂമിയില്‍ പതിക്കും

നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോക്ക് മാര്‍ച്ച് 5 ബിയുടെ കോര്‍‌സ്റ്റേജ് ഇന്ന് ഏത് നിമിഷം വേണമെങ്കിലും ഭൂമിയില്‍പതിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് വഴിയൊരുക്കുന്നത്. ഇന്ന് ഇംഗ്ലണ്ട് സമയം പുലര്‍ച്ചെ രണ്ടു മണിക്കും നാലുമണിക്കും ഇടയില് ഭൂമിയില്‍ പതിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് ഇന്ത്യന്‍ സമയം 9 മണിയോടെ റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കും. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടണ്‍ […]

8 May 2021 9:26 PM GMT

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഉടന്‍ ഭൂമിയില്‍ പതിക്കും
X

നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോക്ക് മാര്‍ച്ച് 5 ബിയുടെ കോര്‍‌സ്റ്റേജ് ഇന്ന് ഏത് നിമിഷം വേണമെങ്കിലും ഭൂമിയില്‍പതിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് വഴിയൊരുക്കുന്നത്. ഇന്ന് ഇംഗ്ലണ്ട് സമയം പുലര്‍ച്ചെ രണ്ടു മണിക്കും നാലുമണിക്കും ഇടയില് ഭൂമിയില്‍ പതിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് ഇന്ത്യന്‍ സമയം 9 മണിയോടെ റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കും.

100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഇന്ത്യയിലേക്ക് പതിക്കുന്നത്. ഇത് സമുദ്രത്തിലേക്ക് പതിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഭൗമോപരിതലത്തില്‍ ഏതാണ്ട് 41.5 n നും 41.5 ട അക്ഷാംശത്തിനും ഇടയിലുള്ള ഒരു’ റിസ്‌ക് സോണ്‍ ‘പ്രവചിക്കുന്നുണ്ട്. ന്യൂയോര്‍ക്കിന് തെക്ക്, ആഫ്രിക്ക, ഓസ്‌ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിസ്‌ക് സോണ്‍ പ്രവചനത്തില്‍ ഉള്‍പ്പെടുന്നു. സാഹചര്യങ്ങളിലെ ചെറിയ മാറ്റങ്ങള്‍ പോലും പാതയെ ഗണ്യമായി മാറ്റുമെന്നാണ് അറിയിക്കുന്നത്.

എന്നാല്‍ സാധാരണ ഗതിയില്‍ റോക്കറ്റിനെ തിരിച്ച് ഇറക്കുന്നതിന് കൃത്യമായ ഒരു സാങ്കേതിക വിദ്യയുണ്ട്. un orbit burn സാങ്കേതിക വിദ്യയാണിത്. എന്നാല്‍ ഈ സംവിധാനം ചൈന ഈ റോക്കറ്റില്‍ നല്‍കിയിട്ടില്ല എന്ന് ചില ശാസ്ത്രഞാര്‍ ആരോപിക്കുന്നുണ്ട്

ചൈനയുടെ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

Next Story