'ഒരു ബെഞ്ചില്‍ ഒരു കുട്ടി'; കരട് മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് പിന്നീടാകും പരിഗണിക്കുക.
4 Oct 2021 12:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുത്തിനുള്ള അന്തിമ മാര്‍ഗ രേഖ തയ്യാറായി. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമാണ് അനുവദിക്കുക. വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി തയാറാക്കിയ മാര്‍ഗ രേഖ മുഖ്യമന്ത്രിയ്ക്ക് കൈമാറും.
വിവിധ തലത്തിലെ ചര്‍ച്ചകള്‍ക്കും, അഭിപ്രായ രൂപീകരണത്തിനും ഒടുവിലാണ് സ്കൂള്‍ തുറക്കുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ത്തിയായത്. മൂന്നില്‍ ഒന്ന് വിദ്യാര്‍ഥികള്‍ മാത്രം സ്കൂളില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഒന്ന് മുതല്‍ ഏഴു വരെയുള്ള ക്ലാസ്സുകളില്‍ ഒരേസമയം 10 കുട്ടികളെയും, മറ്റ് ക്ലാസ്സുകളില്‍ ഒരേ സമയം ഇരുപത് പേരെയും അനുവദിക്കും. ബാച്ചുകളുടെ ക്രമീകരണം സ്കൂളുകള്‍ക്ക് നിശ്ചയിക്കാം. ക്ലാസ്സുകളുടെ ഇടവേള പല സമയങ്ങളിലായി ക്രമീകരിക്കും. ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍ നടക്കുക. എല്ലാ സ്കൂളുകളിലും ആരോഗ്യ മോണിറ്ററിംഗ് കമ്മിറ്റികള്‍ ഉണ്ടാകും. സ്കൂളില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കും.
ഗതാഗത വകുപ്പ് തായാറാക്കിയ സ്റ്റുഡന്റ് ട്രാന്സ്പോര്ട്ടേഷന് പ്രോട്ടൊക്കോള് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉച്ചഭക്ഷണം നല്‍കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപെട്ടിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ ഉച്ച ഭക്ഷണം ഉണ്ടാകില്ല. സ്ഥിതി വിലയിരുത്തിയ ശേഷം പിന്നീട് പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി തയാറാക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിയ്ക്ക് കൈമാറും. മുഖ്യമന്ത്രിയുടെ കൂടി അംഗീകരത്തോടെയാകും മാര്‍ഗ രേഖ സ്കൂളുകള്‍ക്ക് നല്‍കുക.