ഡെലിവറി ബോയിയെ വണ്ടിയിടിച്ചു കൊന്നു എന്ന ആരോപണം തെറ്റ്; കുപ്രചരണങ്ങൾക്ക് എതിരെ യാഷിക
ഇതിനു മുൻപ് ഒരു ഡെലിവറി ബോയിയെ താരം വണ്ടിയിടിച്ചു കൊന്നുവെന്നുമാണ് ഒരാൾ ആരോപിച്ചത്.
3 Aug 2021 1:28 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും സുഹൃത്ത് പവനി മരണപ്പെടുകയും ചെയ്തിരുന്നു. അപകടത്തിൽ സാരമായി പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐ.സി.യുവില്‍ ചികിത്സയിലുമായിരുന്നു. തൊട്ടുപിന്നാലെ തന്നെ നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണവും എത്തിയിരിക്കുകയാണ്.
യാഷിക ശ്രദ്ധ ഇല്ലാതെ വാഹനം ഓടിക്കുന്ന ആളാണ്. അതുമൂലമാണ് സുഹൃത്ത് കൊല്ലപ്പെട്ടത്. ഇതിനു മുൻപ് ഒരു ഡെലിവറി ബോയിയെ താരം വണ്ടിയിടിച്ചു കൊന്നുവെന്നുമാണ് ഒരാൾ ആരോപിച്ചത്. യാഷിക ഇതിനു മറുപടിയും നൽകിയിട്ടുണ്ട്.
'എന്റെ സുഹൃത്തിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം ഞാനാണ്. എന്നാൽ അത് മനപൂർവ്വമല്ല. നിങ്ങളുടെ അറിവിലേക്ക് ഒരു കാര്യം പറയട്ടെ ഞാൻ ഡെലിവറി ബോയിയെ വണ്ടിയിടിച്ചു കൊന്നു എന്ന ആരോപണം തെറ്റാണ്. പ്രിയദര്‍ശിനി മൊബൈല്‍ കടയുടെ ഉടമസ്ഥനാണ് വാഹനം ഇടിച്ചത്. ബാലകൃഷ്ണനായിരുന്നു അന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്നത്. ഞാൻ ആ കാറിൽ പോലും ഇല്ലയിരുന്നു. ടി നഗര്‍ പോലീസ് സ്റ്റേഷനില്‍ തിരക്കൂ. അല്ലെങ്കില്‍ സിസിടിവി പരിശോധിക്കൂ. മറ്റൊരാളുടെ പേര് നശിപ്പിക്കാൻ ഇറങ്ങുന്നതിന് മുൻപ് കാര്യങ്ങൾ ഒന്ന് അന്വേഷിക്കൂ, എന്നാണ് യാഷിക പറഞ്ഞത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.
ജൂലൈ 24ന് പുലര്‍ച്ചെ മഹാബലിപുരത്തിനടുത്ത് ഇസിആര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യാഷികയെയും മറ്റ് സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Next Story