പടിഞ്ഞാറന്‍ യൂറോപ്പില്‍ പ്രളയം, എഴുപത് മരണം; നിരവധി പേരെ കാണാതായി
യൂറോപ്പിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി ദുരിതം വിതച്ചത്. എഴുപതോളം മരണം ഇതിനോടകം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയിലാണ് പ്രളയം രൂക്ഷമായ തോതില്‍ നാശം വിതച്ചത്. മരണ സംഖ്യയും കൂടുതല്‍ രാജ്യത്താണ്. പത്തോളം മരണങ്ങളാണ് ബെല്‍ജിയത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. റൈന്‍ലാന്‍ഡ് പാലറ്റിനേറ്റ്, നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. നെതര്‍ലാന്റിനെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. യൂറോപ്പിന്റെ കിഴക്കന്‍ […]
15 July 2021 8:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യൂറോപ്പിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി ദുരിതം വിതച്ചത്. എഴുപതോളം മരണം ഇതിനോടകം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയിലാണ് പ്രളയം രൂക്ഷമായ തോതില്‍ നാശം വിതച്ചത്. മരണ സംഖ്യയും കൂടുതല്‍ രാജ്യത്താണ്. പത്തോളം മരണങ്ങളാണ് ബെല്‍ജിയത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. റൈന്‍ലാന്‍ഡ് പാലറ്റിനേറ്റ്, നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
നെതര്‍ലാന്റിനെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. യൂറോപ്പിന്റെ കിഴക്കന്‍ മേഖലയില്‍ വെള്ളിയാഴ്ചയും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ് എന്നിവിടങ്ങളിലെ നിരവധി വീടുകളും തെരുവുകളും വെള്ളത്തിലാണ്. കര കവിഞ്ഞ നദികള്‍ ബെല്‍ജിയത്തിലെയും ജര്‍മ്മനിയിലെയും നദീ തീരത്തുള്ള കെട്ടിടങ്ങള്‍ തകരാന്‍ ഇടയാക്കി.
നിലവില്‍ 1,300 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആശയവിനിമയ സംവിധാനങ്ങളെയും പ്രളയം തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എത്തിപ്പെടാനാവാത്ത സാഹചര്യമുണ്ട്. എന്നിരുന്നാലും കാണാതായ ആളുകള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും മാരകമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പത്തിലധികം പേര് മരിച്ചതായി പറയുന്ന ബെല്‍ജിയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാണ്. പതിനായിത്തോളം പേരെ ഒഴിപ്പിക്കാന്‍ നെതര്‍ലാന്റ്സും നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. മ്യൂസ്, റിനെ നദിയുടെ തീര പ്രദേശങ്ങള്‍ ഒഴിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- TAGS:
- Flood
- Germany
- Western Europe