‘മറ്റ് സംസ്ഥാനങ്ങളില്‍ ഏക്കറുകണക്കിന് ഭൂമിയുണ്ട്’; മാധ്യമങ്ങളെ പരിഹസിച്ച് കെ എം ഷാജി
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ക്ഷുഭിതനായി കെ എം ഷാജി. തനിക്കെതിരെ ചില മാധ്യമങ്ങൾ കഥ മെനയുകയാണന്നും ഇത്തരം ആളുകൾക്ക് ഞെരമ്പു രോഗമാണെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം. സമ്പാദ്യത്തെ പറ്റിയുള്ള ചോദ്യത്തിന് നൂറു കണക്കിന് ഏക്കർ ഭൂമിയാണ് മറ്റു സംസ്ഥാനങ്ങളിലുള്ളതെന്നായിരുന്നു കെ എം ഷാജിയുടെ പരിഹാസം. ഷാജിയുടെ പേരില്‍ കര്‍ണാടകയിലുള്ള സ്വത്ത് വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്ട്രേഷന് വിഭാഗത്തെ സമീപിക്കാനിരിക്കെയാണ് പ്രതികരണം. വയനാട്ടില്‍ അദ്ദേഹം കൃഷിഭൂമിയല്ല വാങ്ങിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വയനാട്ടില്‍ ഷാജിയുടെ […]
19 July 2021 7:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ക്ഷുഭിതനായി കെ എം ഷാജി. തനിക്കെതിരെ ചില മാധ്യമങ്ങൾ കഥ മെനയുകയാണന്നും ഇത്തരം ആളുകൾക്ക് ഞെരമ്പു രോഗമാണെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം. സമ്പാദ്യത്തെ പറ്റിയുള്ള ചോദ്യത്തിന് നൂറു കണക്കിന് ഏക്കർ ഭൂമിയാണ് മറ്റു സംസ്ഥാനങ്ങളിലുള്ളതെന്നായിരുന്നു കെ എം ഷാജിയുടെ പരിഹാസം.
ഷാജിയുടെ പേരില്‍ കര്‍ണാടകയിലുള്ള സ്വത്ത് വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്ട്രേഷന് വിഭാഗത്തെ സമീപിക്കാനിരിക്കെയാണ് പ്രതികരണം.
വയനാട്ടില്‍ അദ്ദേഹം കൃഷിഭൂമിയല്ല വാങ്ങിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വയനാട്ടില്‍ ഷാജിയുടെ ലക്ഷ്യം ടൂറിസം ആണെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം കര്‍ണാടകത്തിലേക്കും നിങ്ങുന്നത്.
തന്റെ പ്രധാന വരുമാന മാര്‍ഗം ഇഞ്ചി കൃഷിയാണെന്നാണ് കെഎം ഷാജി പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നില്ലെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലും വിജിലന്‍സിനു സമര്‍പ്പിച്ച രേഖകളിലുമാണ് കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.
തന്റെ വരുമാന മാര്‍ഗ്ഗം ഇഞ്ചി കൃഷി ആണെന്നായിരുന്നു കെ എം ഷാജിയുടെ പ്രധാന പരാമര്‍ശം. എന്നാല്‍ 2021 ലെ തെരഞ്ഞെടുപ്പ് രേഖകളില്‍ ഇഞ്ചികൃഷിയെ പറ്റി മിണ്ടാട്ടമില്ല. കാര്‍ഷിക വരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഷാജി മറച്ചുവച്ചു.
ഭാര്യയുടെ വരുമാന സ്രോതസിലും കൃഷി പ്രതിപാതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാര്‍ഷിക വരുമാനം വിജിലന്‍സ് പരിശോധിച്ചത്.