‘ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലീം, എംബി രാജേഷിന്റെ സ്പെഷ്യലൈസേഷന് ബിഫ് ഫെസ്റ്റില്‍’; വര്‍ഗീയ പരാമര്‍ശവുമായി കെ എം ഹരിദാസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പാലക്കാട്ടെ പൊതു സമ്മേളനത്തില്‍ വര്‍ഗ്ഗീയ പരാമര്‍ശവുമായി ബിജെപിയുടെ പട്ടാമ്പി സ്ഥാനാര്‍ഥി കെ എം ഹരിദാസ്. എംബി രാജേഷിന്റെ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം എന്നാണ് രേഖപ്പെടുത്തിരിക്കുന്നതെന്നും എംബി രാജേഷ് ബീഫ് ഫെസ്റ്റിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നതെന്നും കെ വി ഹരിദാസ് പറഞ്ഞു. ‘എംബി രാജേഷ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് ബീഫ് ഫെസ്റ്റിലാണ്. അപ്പുറത്ത് അതിനേക്കാള്‍ വലിയ ബീഫാണുള്ളത്, തൃത്താലയില്‍. ഇപ്പോള്‍ രണ്ട് പേരും ഒരു ബിരിയാണ് ചെമ്പിലാണ്. ആ തരത്തില്‍ ഇവിടെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ള […]

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പാലക്കാട്ടെ പൊതു സമ്മേളനത്തില്‍ വര്‍ഗ്ഗീയ പരാമര്‍ശവുമായി ബിജെപിയുടെ പട്ടാമ്പി സ്ഥാനാര്‍ഥി കെ എം ഹരിദാസ്. എംബി രാജേഷിന്റെ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം എന്നാണ് രേഖപ്പെടുത്തിരിക്കുന്നതെന്നും എംബി രാജേഷ് ബീഫ് ഫെസ്റ്റിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നതെന്നും കെ വി ഹരിദാസ് പറഞ്ഞു.
‘എംബി രാജേഷ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് ബീഫ് ഫെസ്റ്റിലാണ്. അപ്പുറത്ത് അതിനേക്കാള്‍ വലിയ ബീഫാണുള്ളത്, തൃത്താലയില്‍. ഇപ്പോള്‍ രണ്ട് പേരും ഒരു ബിരിയാണ് ചെമ്പിലാണ്. ആ തരത്തില്‍ ഇവിടെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ള ആ വ്യക്തി കുറച്ച് കാലം മുമ്പ് പറഞ്ഞത് എന്റെ കുട്ടികളെ എ്യ്ഡഡ് സ്ക്കൂളിലാണ് ചേര്‍ത്തിട്ടുള്ളത്. അവിടെ ചേര്‍ക്കുമ്പോള്‍ കുട്ടികളുടെ മതം ചേര്‍ക്കേണ്ട കോളം ഉണ്ടായിരുന്നു. അതില്‍ ഒന്നും ചേര്‍ത്തില്ല. കാരണം കുട്ടികള്‍ക്ക് മതമില്ല എന്ന് പറഞ്ഞു. എന്നാല്‍ എംബി രാജേഷിന്റെ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം മതമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.’ കെവി ഹരിദാസ് പറഞ്ഞു.
നരേന്ദ്ര മോദി സമ്മേളനത്തിന് എത്തുന്നതിന് മുന്‍പ് വോട്ട് അഭ്യര്‍ത്ഥിച്ചു സ്ഥാനാര്‍ത്ഥികള്‍ സംസാരിച്ച കൂട്ടത്തിലായിരുന്നു കെ എം ഹരിദാസിന്റെ പ്രസംഗം. നേരത്തെ തൃശൂരിലെ എന്‍ഡി എ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന് ക്രിസ്ത്യന്‍ പുരോഹിതനോട് പരസ്യമായി വര്‍ഗ്ഗീയത പറഞ്ഞു വോട്ട് ചോദിച്ചത് വിവാദമായിരുന്നു.
തൃശൂര്‍ നഗരത്തില്‍ കൂടുതല്‍ ക്രിസ്ത്യന്‍ കടകള്‍ ആയിരുന്നുവെന്നും ഇസ്ലാമൈസേഷന് സംഭവിച്ചു കൂടുതല്‍ കടകള്‍ മുസ്ലിമിന്റെ ആയെന്നായിരുന്നു ബി ഗോപാലകൃഷ്ണന് പറഞ്ഞത്.
ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍;
‘നിങ്ങളുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നിങ്ങള്‍ സഹായിക്കുന്നു. തൃശൂര്‍ ടൗണില്‍ വന്നാല്‍ മുമ്പ് എല്ലാ കടകളിലും ക്രൈസ്തവരാണ്. എന്നാല്‍ ഇന്ന് അത് മുഴുവന്‍ ഇസ്ലാമാണ്. ഇസ്ലാമൈസേഷനാണ്. ഞങ്ങള്‍ ആര്‍ക്കും എതിരല്ല. എന്നാല്‍ സ്വന്തം മതം മാത്രം വളര്‍ത്താന്‍ ശ്രമിക്കുന്നു. അവിടെ നശിപ്പിക്കപ്പെടുന്നത് ക്രൈസ്തവരും ഹിന്ദുക്കളുമാണ്. നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍ നിങ്ങള്‍ അത് മനസിലാക്കുന്നില്ല. ഇവരെ സഹായിക്കാനാണ് ഇടത് പക്ഷവും വലത് പക്ഷവും. ജി സുധാകരന് പറഞ്ഞത് 2035 ആവട്ടെ ശരിയാക്കി തരാം എന്നാണ്. ഇസ്ലാം ഭൂരിപക്ഷം ആവും കേരളത്തില്‍. ആര് ശരിയാക്കി തരാം എന്ന്. ഇതാണ് ഇവിടുത്തെ അവസ്ഥ. നിങ്ങളെ എതിര്‍ക്കുന്നവര്‍ക്കാണ് നിങ്ങള്‍ വോട്ട് കൊടുക്കുന്നത്. അനുകൂലിക്കുന്നവര്‍ക്ക് വോട്ട് കൊടുക്കുന്നില്ല. വാസ്തവത്തില്‍ ശത്രുക്കളേതാണ് മിത്രങ്ങളേതാണ് മനസിലാക്കുന്നില്ല.
നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതിനെകുറിച്ചാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. വ്യാവസായികപരമായി, വിദ്യാഭ്യാസം, ജനസംഖ്യാനുപാതികം എന്നിവയിലെല്ലാം വലിയ തോതിലുള്ള വളര്‍ച്ച നിങ്ങളുടേയും ഹിന്ദു സമൂഹത്തിന്റേയും അവര്‍ എടുക്കുകയാണ്. ഫാദര്‍ പള്ളിയില്‍ ബൈബിള്‍ എടുക്കുന്നതിന് പെന്ഷന് ലഭിക്കുന്നുണ്ടോ. രാമായണം വായിക്കുന്നവര്‍ക്കും മഹാഭാരതം വായിക്കുന്നവര്‍ക്കും പെന്ഷന് ഉണ്ടോ. ഖുറാന് വായിക്കുന്നവര്ക്കെന്തിനാണ് പെന്ഷന് ആരുടെ പൈസയാണത്. നിങ്ങളുടേയും എന്റേയും പൈസയാണ്. മകള്‍ക്ക് കല്ല്യാണം കഴിക്കാന്‍, വീട് വെക്കാന്‍ ഇതൊക്കെ ആരുടെ പണമാണ്. നമ്മുടെ നികുതിയാണ്. ഇത് ചോദ്യം ചെയ്യാന്‍ സിപിഐഎമ്മിനോ കോണ്‍ഗ്രസിനോ കഴിയില്ല. രണ്ട് പേരേയും മുസ്ലീം ശക്തിയാണ് നിയന്ത്രിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നത് ബിജെപിയാണ്. കാലിന്റെ അടിയിലെ മണ്ണ് ചോര്‍ന്നു പോകുന്ന അവസ്ഥ.’ ബി ഗോപാല കൃഷ്ണന് പറഞ്ഞു.