കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊല; സഹഅന്തേവാസിയായ ബംഗാൾ സ്വദേശിനിയെ അറസ്റ്റ് ചെയ്യും
12 Feb 2022 2:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ദുരൂഹമരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ സഹഅന്തേവാസിയ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും മഹാരാഷ്ട്ര സ്വദേശിനി ജിയ റാ ജിലോട്ട് മരണ കാരണം കഴുത്ത് ഞെരിച്ചതും ശ്വാസം മുട്ടിച്ചതുമാണെന്ന് ഇന്നലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബംഗാള്‍ സ്വദേശിയായ തസ്നി ബീവി എന്ന സഹതടവുകാരിയാണ് കൊല ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. മാനസികാസ്ഥ്യമുള്ള വ്യക്തിയാണ് തസ്നി ബീവി.
വ്യാഴാഴ്ച്ച രാവിലെയാണ് ജിയ റാം ജിലോട്ടിനെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനമാണ് ജിയയെ തലശ്ശേരി മഹിളാ മന്ദിരത്തില്‍ നിന്നും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനേയും കൊണ്ട് തലശേരിയില്‍ അലയുകയായിരുന്നു ജിയ. കുഞ്ഞിനെ അടിക്കുന്നത് കണ്ട് പൊലീസ് ഇടപെട്ടാണ് ജിയയെ മഹിളാ മന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ വച്ചു തലശ്ശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും, ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായ ശേഷം അയാള്‍ ഉപേക്ഷിച്ചു പോയെന്നുമാണു ജിയ നല്കിയ മൊഴി. ഭര്‍ത്താവിനെ അന്വേഷിച്ചാണു തലശ്ശേരിയിലെത്തിയത്. മഹിളാ മന്ദിരത്തില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജിയയെ അവിടെ നിന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
- TAGS:
- Kuthiravattom
- Murder
- Kozhikode