
കൊവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ തേടാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാം എന്നാണ് തീരുമാനം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിത്സ നൽകാവൂ എന്ന് ഉത്തരവിലുണ്ട്. താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. അലോപ്പതി ഡോക്ടർമാരുടെ എതിർപ്പ് മൂലം നിർദേശം ഇതുവരെ നടപ്പാക്കിയിരുന്നില്ല.
ആയുർവേദ ചികിത്സ ആവശ്യമുള്ളവർ തൊട്ടടുത്ത സർക്കാർ ആയുർവേദ ഡിസ്പെൻസറി അല്ലെങ്കിൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.
Next Story