Top

‘എംപിയോട് ഞങ്ങള്‍ക്കൊന്നും പറയാന്‍ പറ്റില്ലെ’ന്ന് ഹോട്ടലുകാര്‍; ‘ഞാന്‍ പറയു’മെന്ന് യുവാവ്; രമ്യയെയും ബല്‍റാമിനെയും കുടുക്കിയത് ഇങ്ങനെ

പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യ ഹരിദാസും വിടി ബല്‍റാമും അടങ്ങിയ സംഘം ഭക്ഷണം കഴിക്കാനായി ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട യുവാവാണ് എംപി ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഹോട്ടല്‍ അധികൃതരോട് സംഭവം ചോദിച്ചതെങ്കില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്. ”ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. അകത്ത് എംപിയെ ഇരുത്തി കഴിപ്പിക്കുന്നു. അതെന്ത് ന്യായം.” എന്നാണ് യുവാവ് ഹോട്ടല്‍ അധികൃതരോട് ചോദിച്ചത്. ഇതിനോട് […]

25 July 2021 8:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എംപിയോട് ഞങ്ങള്‍ക്കൊന്നും പറയാന്‍ പറ്റില്ലെ’ന്ന് ഹോട്ടലുകാര്‍; ‘ഞാന്‍ പറയു’മെന്ന് യുവാവ്; രമ്യയെയും ബല്‍റാമിനെയും കുടുക്കിയത് ഇങ്ങനെ
X

പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യ ഹരിദാസും വിടി ബല്‍റാമും അടങ്ങിയ സംഘം ഭക്ഷണം കഴിക്കാനായി ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട യുവാവാണ് എംപി ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഹോട്ടല്‍ അധികൃതരോട് സംഭവം ചോദിച്ചതെങ്കില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്.

”ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. അകത്ത് എംപിയെ ഇരുത്തി കഴിപ്പിക്കുന്നു. അതെന്ത് ന്യായം.” എന്നാണ് യുവാവ് ഹോട്ടല്‍ അധികൃതരോട് ചോദിച്ചത്. ഇതിനോട് ”നമുക്കൊന്നും പറയാന്‍ പറ്റില്ല” എന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ഞാന്‍ പറയുമെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ഹോട്ടലിനുള്ളില്‍ കയറി രമ്യയോട് കാര്യങ്ങള്‍ വിശദീകരിച്ചത്.

തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന എംപി താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഇതിനിടെയാണ് രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചത്. നിയമലംഘനം ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരുക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തു.

ALSO READ: എംപിക്കെന്താണ് പ്രത്യേകത

അതേസമയം, രമ്യക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പാലക്കാട് ജില്ലയിലെ ഇന്നത്തെ കൊവിഡ് കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ ഏറെയും. മരണത്തിന്റെ വ്യാപാരികള്‍ എന്നാണ് സോഷ്യല്‍മീഡിയ രമ്യ ഹരിദാസിനെയും വിടി ബല്‍റാമിനെയും വിശേഷിപ്പിക്കുന്നത്. പാലക്കാട് ഇന്ന് 1552 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Posted by Santhosh Vadakkencherry on Sunday, July 25, 2021

Posted by Santhosh Vadakkencherry on Sunday, July 25, 2021
Next Story