‘നിങ്ങള്‍ എടുത്തത് നിങ്ങള്‍ എടുത്തോ, ഞങ്ങള്‍ എടുത്തത് ഞങ്ങള്‍ എടുത്തോളാം’; സിപിഐഎം-ബിജെപി അന്തര്‍ധാര രൂപപ്പെട്ടേക്കാമെന്ന് മുരളീധരന്
കൊടകര കുഴല്‍പ്പണ കേസിനൊടുവില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുരളീധരന് എംപി. ഒരു ഭാഗത്ത് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരേയും കൊടകര കേസില്‍ സംസ്ഥാനം കേന്ദ്ര നേതാക്കള്‍ക്കെതിരേയും അന്വേഷണം നടത്തുന്നു. ഒടുവില്‍ ‘നിങ്ങള്‍ എടുത്തത് നിങ്ങള്‍ എടുത്തോ, ഞങ്ങള്‍ എടുത്തത് ഞങ്ങള്‍ എടുത്തോളാം’ എന്ന രീതിയില്‍ ഇരുവരും തമ്മില്‍ അന്തര്‍ ധാര രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ‘ഇന്നലെ ഒരു പത്രത്തില്‍ കണ്ട വാര്‍ത്ത മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പണത്തിന്റെ കണക്ക് ബിജെപിക്കാര്‍ […]
5 Jun 2021 1:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണ കേസിനൊടുവില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുരളീധരന് എംപി. ഒരു ഭാഗത്ത് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരേയും കൊടകര കേസില്‍ സംസ്ഥാനം കേന്ദ്ര നേതാക്കള്‍ക്കെതിരേയും അന്വേഷണം നടത്തുന്നു. ഒടുവില്‍ ‘നിങ്ങള്‍ എടുത്തത് നിങ്ങള്‍ എടുത്തോ, ഞങ്ങള്‍ എടുത്തത് ഞങ്ങള്‍ എടുത്തോളാം’ എന്ന രീതിയില്‍ ഇരുവരും തമ്മില്‍ അന്തര്‍ ധാര രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.
‘ഇന്നലെ ഒരു പത്രത്തില്‍ കണ്ട വാര്‍ത്ത മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പണത്തിന്റെ കണക്ക് ബിജെപിക്കാര്‍ എടുക്കാന്‍ പോവുകയാണ് എന്നാണ്, മാത്രമല്ല, ഇന്നലത്തെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതുപോലെ ഒരു വര്‍ഷം കേന്ദ്രം ഞങ്ങളെ വേട്ടയാടുകയാണെന്ന്. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഒരു ഭാഗത്ത് കേന്ദ്രം സംസ്ഥാനത്തിനെതിരെ അന്വേഷണം നടത്തുന്നു. സംസ്ഥാനത്ത് നടത്തുന്ന അന്വേഷണം കേന്ദ്രത്തിലെ നേതാക്കളിലേക്ക് കടക്കുമോയെന്ന് സംശയമുണ്ട്. ഒടുവില്‍ ഒരു അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ എടുത്തത് നിങ്ങള്‍ എടുത്തോ, ഞങ്ങള്‍ എടുത്തത് ഞങ്ങള്‍ എടുത്തോളാം എന്നൊരു അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് നിലവിലെ അന്വേഷണം മുന്നോട്ട് പോട്ടെ, ഒപ്പം ഒരു സമഗ്ര അന്വേഷണം നടത്തണം. കൊടകര കുഴല്‍പ്പണക്കേസ്, സംസ്ഥാന അധ്യക്ഷന്റെ ഹെലികോപ്റ്റര്‍ യാത്ര, ഘടകക്ഷികള്‍ക്ക് പണം കൊടുത്തുത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം എടുക്കണം. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയെ വെച്ച അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.’ കെ മുരളീധരന് പറഞ്ഞു.
ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് സംസ്ഥാനങ്ങളിലേക്ക് കുഴല്‍പ്പണം ഒഴുക്കുന്നതെന്നും ഒടുവില്‍ അന്വേഷണം എത്തിനില്‍ക്കുന്നത് കൃത്രിമ അപകടം ഉണ്ടാക്കി അതേ കുഴല്‍പണം അടിച്ചുമാറ്റാന്‍ നോക്കിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിലേക്ക് തന്നെയാണെന്നും മുരളീധരന് പരിഹസിച്ചു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചതിനെകുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സുരേന്ദ്രന് സബ്മിറ്റ് ചെയ്ത തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്ററിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ, എവിടെ മുതല്‍ എവിടെ വരെ സഞ്ചരിച്ചു, അതിന്റെ വാടക, അത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കണക്കാക്കിയിട്ടുണ്ടോ എന്നതെല്ലാം കണ്ടെത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഒപ്പം സുരേന്ദ്രനെ കൂടാതെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മരളീധരന്‍ ആവശ്യപ്പെട്ടു.
കെ മുരളീധരന്റെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍-
കൊടകര പണത്തിന്റെ ഉറവിടം വലിയ വിവാദമാണ്. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കുഴല്‍പണം വിതരണം ചെയ്യുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബിജെപി ഇതര സര്‍ക്കാരുടെ അട്ടിമറിക്കാന്‍ കോടികള്‍ നല്‍കുകയും പലജനഹിതത്തേയും അട്ടിമറിച്ച് സ്വന്തം സര്‍ക്കാരിനെ സ്ഥാപിക്കാന്‍ ശ്രമിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച പണം പോലും കുഴല്‍പണമെന്ന് തെളിഞ്ഞു. അതേ പണം അടിച്ചുമാറ്റാന്‍ ബിജെപിയിലെ ചിലര്‍ കൃത്രികമായ ആക്സിഡന്റ് ഉണ്ടാക്കി. അന്വേഷണം എത്തിനില്‍ക്കുന്നത് സംസ്ഥാന പ്രസിഡന്റിലേക്കാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേന്ദ്രന് രണ്ടിടത്ത് മത്സരിക്കുകയും അതിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ആ ഹെലികോപ്റ്ററും പണം കടത്താന്‍ ഉപയോഗിച്ചുവെന്നാണ് പുറത്ത് വരുന്നത്.
എത്രയിടത്ത് മത്സരിക്കുന്നുവെന്നതെല്ലാം അതിന്റെ ആഭ്യന്തര കാര്യമാണ്. പലരും ഒന്നില്‍ കൂടുതലിടങ്ങളില്‍ മത്സരിക്കാറുണ്ട്. ബിജെപി ഏറ്റവും ദുര്‍ബലമായ സംസ്ഥാനം കേരളമാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു എംഎല്‍എയെ 2016 ല്‍ കിട്ടിയത്.
മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചതിനെകുറിച്ച് ചര്‍ച്ചചെയ്തില്ല. പണം കടത്തിയെങ്കില്‍ പ്രധാനവിഷയമാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് 30 ലക്ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തുക. ഹെലികോപ്റ്ററിന്റെ വാടക സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കൂട്ടേണ്ട തുകയാണ്. സുരേന്ദ്രന് സബ്മിറ്റ് ചെയ്ത തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്ററിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ, എവിടെ മുതല്‍ എവിടെ വരെ സഞ്ചരിച്ചു, അതിന്റെ വാടക, അത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കണക്കാക്കിയിട്ടുണ്ടോ എന്നതെല്ലാം കണ്ടെത്തണം.
3 കോടി വരെ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും കൊടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പലര്‍ക്കും കിട്ടിയത് 25-30 ലക്ഷം വരെയെ കയ്യില്‍ കിട്ടിയിട്ടുള്ളൂ. ഇതില്‍ കേന്ദ്രവും ഉത്തരവാദിയാണ്. കൊവിഡിന്റെ രണ്ടാം തരംഗം പരാജയപ്പെട്ടതിന്റെ മുഖ്യകാരണം നരേന്ദ്രമോദിക്കും അമിത്ഷാക്കും കൊവിഡ് തടയുകയെന്നതല്ല ലക്ഷ്യം, എന്ത് വൃത്തികെട്ട മാര്‍ഗവും ഉപയോഗിച്ച് ബംഗാള്‍ പിടിക്കുകയെന്നതാണ്. അവിടേയും കോടികളാണ് ഒഴുക്കിയത്. എന്നാല്‍ അവിടെ ആരും അടിച്ചുമാറ്റാത്തത് കൊണ്ട് ഒന്നും പുറത്ത് വന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കേണ്ടത് ഹെലികോപ്റ്റര്‍ ഉപയോഗത്തെ കുറിച്ചാണ്, സുരേന്ദ്രന് മാത്രമല്ല, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടി മൊത്തം സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം എത്തേണ്ടിടത്തേക്ക് എത്തുമോയെന്നതും സംശയിക്കണം.
- TAGS:
- K Muraleedharan