
ന്യൂയോർക്ക്: ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് അന്താരാഷ്ട്ര മികവിനുള്ള അവാർഡ് ജേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചു. പ്രമുഖ കാർഡിയോളജിസ്റ്റ് ആയ ഡോ.വിനോദ് കെ ഷാക്ക് ആജീവനാന്ത നേട്ടങ്ങൾക്കുള്ള ‘കർമ്മ ശ്രേഷ്ഠ’ പുരസ്കാരം ലഭിച്ചു. ഹാർവാർഡ് ബിസിനസ് സ്കൂളിലെ നിലവിലെ ഡീൻ ആയ നിതിൻ നോഹ്രിയക്കും, ഏകൽ വിദ്യാലയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ രഞ്ജനി സൈഗലിനും ആണ് ‘സത്കർമ്മ’ അവാർഡ് ലഭിച്ചിട്ടുള്ളത്.
സസ്റ്റേയ്നബിലിറ്റി പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര സംഘടനകളുമായും എൻജിഒകളുമായും പങ്കാളിത്തമുള്ള “വീൽസ്ഗ്ലോബൽ ഫൌണ്ടേഷൻ” (ഡബ്ല്യുജിഎഫ്) എന്ന സംഘടനയ്ക്കാണ് ‘സദ്ഭാവന’ അവാർഡ്. അമേരിക്കയിൽ ഉള്ള IIT അലുമ്നി അസ്സോസ്സിയേഷനായ PANIITയുടെ ചാരിറ്റി ഓർഗനൈസെഷൻ ആണ് വീൽസ്.
ബോംബെ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഡോ.വിനോദ് കെ ഷാ, ജോർജ്ജ്ടൌൺ ആശുപത്രിയിലും വിർജീനിയ ആശുപത്രിയിലും കാർഡിയോളജി പരിശീലനം പൂർത്തിയാക്കി. 35 വർഷം മുമ്പ് സതേൺ മേരിലാൻഡിലേക്ക് താമസം മാറ്റിയ ഡോ.ഷാ, ശിശുരോഗ വിദഗ്ദ്ധയായ ഭാര്യ ഡോ. ഇലാഷായും സഹോദരൻ ഡോ. യു.കെ ഷായും ചേർന്നു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഷാ അസോസിയേറ്റ്സ് സ്ഥാപിച്ചു. സതേൺ മേരിലാൻഡിലെയും വാഷിംഗ്ടൺ ഡിസിയിലെയും അറിയപ്പെടുന്ന കാർഡിയോളജിസ്റ്റ് എന്നതിന് പുറമെ, സെന്റ് മേരീസ് റൈക്കൻ ഹൈസ്കൂൾ, സെന്റ് മേരീസ് കോളേജ്, റോട്ടറി ക്ലബ് ഓഫ് ചാർലോട്ട്ഹാൾ തുടങ്ങി നിരവധി കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളുമായും വളരെ അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും ഊന്നൽ നൽകിക്കൊണ്ട് മികച്ച ആരോഗ്യ സംരക്ഷണം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ പത്താമത്തെയും നിലവിലെ ഡീനായും സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ-അമേരിക്കൻ അക്കാദമിക് നിതിൻ നോഹ്രിയ, ജോർജ്ജ് എഫ്. ബേക്കർ അഡ്മിനിസ്ട്രേഷൻ പ്രൊഫസർ കൂടിയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ഒറ്റപ്പെടുത്തൽ’ പെരുമാറ്റം അമേരിക്കൻ സാമ്പത്തിക അഭിവൃദ്ധിക്ക് ഹാനികരമാണെന്ന് നോഹ്രിയ വാദിച്ചു. അത് വിദേശികളെ അമേരിക്കയിലേക്ക് കുടിയേറുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതായും അദ്ദേഹം വാദിച്ചു. MITയിൽ നിന്ന് മാനേജ്മെന്റിൽ PhD. നേടിയ നോഹ്രിയ, എച്ച്ബിഎസ് പ്രൊഫസർ രാകേഷ് ഖുറാന, വേൾഡ് ഇക്കണോമിക് ഫോറം, ആസ്പൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി ചേർന്ന് ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന MBA oath സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ്.
രഞ്ജനി സൈഗൾ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT), ടഫ്റ്റ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ 25 വർഷത്തിൽ അധികമായി സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. നിരവധി അദ്ധ്യാപന പഠന ഉപകരണങ്ങളുടെ വികസനം, പൈലറ്റിംഗ്, വിന്യാസം എന്നിവ അവർ രൂപപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സംരഭങ്ങളിലും ശക്തമായി വിശ്വസിക്കുന്ന ക്ലാസിക്കൽ നർത്തകി കൂടിയായ സൈഗൾ ഒരിക്കൽ ഡിഎൻഎയുടെ ശാസ്ത്രീയ ആശയം വിശദീകരിക്കാൻ ഭരതനാട്യം ഉപയോഗിച്ചു ശ്രദ്ധയാകർഷിച്ചു. ലോക്വാനി ഡോട്ട് കോം എന്ന ദ്വി-പ്രതിവാര ദക്ഷിണേഷ്യൻ ഇ-മാസികയുടെ സഹസ്ഥാപകയും ആണ് സൈഗൾ. 2012 ൽ ഇന്ത്യ ന്യൂ ഇംഗ്ലണ്ട് വുമൺ ഓഫ് ദ ഇയർ അവാർഡ്ഉൾപ്പെടെ നിരവധി അവാർഡുകൾ അവർ നേടിയിട്ടുണ്ട്.
സാഹിത്യത്തിലെ മികവിനുള്ള അവാർഡ് കിട്ടിയ അംബാസഡർ പ്രദീപ് കുമാർ കപൂർ, ഒരു “ലുമിനറി നയതന്ത്രജ്ഞനും”, ലോകമെമ്പാടുമുള്ള നേതാക്കളുമായും നയ നിർമ്മാതാക്കളുമായും പ്രവർത്തിച്ച ഒരു വിശിഷ്ട കരിയറിന് ഉടമയുമാണ്. “ബിയോണ്ട് കൊവിഡ് -19 പാൻഡെമിക്: ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപാന്തരപ്പെടുത്തി മെച്ചപ്പെട്ട ലോകത്തെ സങ്കൽപ്പിക്കുക” എന്ന പുസ്തകത്തിന്റെ രചയിതാവായ ഇദ്ദേഹം, ചിലിയിലെയും കംബോഡിയയിലെയും ഇന്ത്യയുടെ അംബാസഡറായിരുന്നു.
പ്രശസ്ത ഇന്ത്യ-നേപ്പാൾ സംരംഭമായ ബിപി കൊയ്രാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യ സംരക്ഷണ സംഭാവനകളിൽ ഒന്നാണ് . കൂടാതെ, ദശകങ്ങളുടെ ആഗോള പൊതുനയ അനുഭവവും ചരിത്രപരമായ വീക്ഷണകോണുകളും കൊണ്ട് ആഗോള പ്രശസ്തി നേടിയ കപൂർ, ഇന്ത്യൻ IIT-Delhi-യിലെ പൂർവ്വ വിദ്യാർത്ഥിയും, WHEELS ഗ്ലോബൽ ഫൌണ്ടേഷന്റെ സ്മാർട്ട് വില്ലേജ് ഡെവലപ്മെൻറ്ഫണ്ടിന്റെ (എസ്വിഡിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടറും ആണ്.
സാൻ ഡിയേഗോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ചാൻസലർ പ്രദീപ് കുമാർ ഖോസ്ലയ്ക്ക്എക്സലൻസ് ഇൻ ടെക്നോളജി ആന്റ് എഡ്യൂക്കേഷൻ അവാർഡ് ലഭിച്ചു. കാർനെഗീമെലൺ കോളേജ്(CMU) ഓഫ് എഞ്ചിനീയറിംഗിന്റെ ഡീൻ, ഫിലിപ്പ്, മാർഷഡൌഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഓഫ് ഇലക്ട്രിക്കൽ ആന്റ്കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, റോബോട്ടിക്സ് പ്രൊഫസർ എന്നിവയാണ് അദ്ദേഹം വഹിക്കുന്ന മറ്റ് സ്ഥാനങ്ങൾ.
CMU-ൽ നിരവധി അഡ്മിനിസ്ട്രേറ്റീവ്, ലീഡർഷിപ്പ് പദവികൾ വഹിച്ചിട്ടുള്ള ഇദ്ദേഹം കാർനെഗീമെലൺ സൈലാബ് സ്ഥാപക ഡയറക്ടർ കൂടിയാണ്. ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വകുപ്പ് മേധാവിയായും, ഇൻഫർമേഷൻ നെറ്റ്വർക്കിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപ്ലക്സ് എഞ്ചിനീയേർഡ് സിസ്റ്റംസ് (ഐസിഇഎസ്) സ്ഥാപക ഡയറക്ടർ എന്ന പദവികളും ഇദ്ദെഹത്തിന്റെ നേട്ടങ്ങളിൽ പെടും.
ഖോസ്ലയുടെ ഗവേഷണത്തിന്റെ ഫലമായി മൂന്ന് പുസ്തകങ്ങളും 350 ലധികം ജേർണൽ ലേഖനങ്ങളും പ്രസിധീകരിക്കപ്പെട്ടു. ഫോർച്യൂൺ മാഗസിനും വേൾഡ് ഇക്കണോമിക് ഫോറവും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പതിവായി മുഖ്യ പ്രഭാഷകനാണ് ഖോസ്ല. 1999 ലെ വിദ്യാഭ്യാസത്തിനുള്ള എഎസ്ഇ ജോർജ്ജ്വെസ്റ്റിംഗ് ഹൌസ് അവാർഡ്, വിദ്യാഭ്യാസത്തിലും ടെക്നോളജിയിലും ഉള്ള മികവിനുള്ള സിലിക്കൺ-ഇന്ത്യ ലീഡർഷിപ്പ്അവാർഡ് എന്നിവ ലഭിച്ച ഖോസ്ല അസോസിയേഷൻ ഓഫ് പബ്ലിക് ആന്റ് ലാൻഡ് ഗ്രാന്റ് യൂണിവേഴ്സിറ്റീസ് കമ്മീഷൻ ഓഫ് ഇന്നൊവേഷൻ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. “ടെക്നോളജി ട്രാൻസ്ഫർ എവലൂഷൻ: ഡ്രൈവിംഗ് ഇക്കണോമിക് പ്രോസ്പെരിറ്റി” എന്ന യൂണിവേഴ്സിറ്റി നവീകരണത്തെക്കുറിച്ച് ഉള്ള ഒരു സുപ്രധാന റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്.
ജോർജിയയിലെ ഡഗ്ലസിലുള്ള ഗ്യാസ്ട്രോ എൻട്രോളജി സ്പെഷ്യലിസ്റ്റായ ഡോ. സുധാകർ ജോന്നലഗദ്ദ എംഡിയ്ക്കു മെഡിക്കൽ രംഗത്ത് 40 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. അദ്ദേഹം എക്സലൻസ് ഇൻ ലീഡർഷിപ്പ്അവാർഡ് ജേതാവ് ആണ്. പ്രാദേശികമായി ഡോ. എസ് ജോന്ന എന്നറിയപ്പെടുന്ന അദ്ദേഹം ഗ്യാസ്ട്രോ എൻട്രോളജി, ട്രാൻസ്പ്ലാൻറ്ഹെപ്പറ്റോളജി ചികിത്സയോടൊപ്പം കോഫി റീജിയണൽ മെഡിക്കൽ സെന്റർ സ്റ്റാഫിലെ സജീവ അംഗവുമാണ്. ജോർജിയയിലെ മെഡിക്കൽ കോളേജിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജോന്നലഗദ്ദ കോഫിറീജിയണൽ മെഡിക്കൽ സ്റ്റാഫ് 2018 ന്റെ പ്രസിഡന്റായിരുന്നു. കൂടാതെ 2016 മുതൽ ജോർജിയ ബോർഡ് ഓഫ് മെഡിക്കൽ അസോസിയേഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജോർജിയ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഹെറിറ്റേജ് 2007-2008 ന്റെ പ്രസിഡന്റായും ഡോ.ജോന്നലഗദ്ദ പ്രവർത്തിച്ചിട്ടുണ്ട്. ഐഎംജി വിഭാഗത്തിലെ മെഡിക്കൽ അസോസിയേഷൻ ഓഫ് ജോർജിയയുടെ ചെയർമാനായ അദ്ദേഹം ജോർജിയ ഫിസിഷ്യൻസ് ലീഡർഷിപ്പ് അക്കാദമി ബിരുദധാരി ആയിരുന്നു. അടുത്തിടെ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎപിഐ) അദ്ദേഹത്തെ 37-ാമത്തെ പ്രസിഡന്റായി പ്രഖ്യാപിക്കുകയുണ്ടായി.
ഐഏപിസിയുടെ ഹ്യൂമാനിറ്റേറിയൻ അവാർഡ് ലഭിച്ച ഡോ.സുനിൽ ഡി കുമാർ പ്ലാന്റേഷൻ, ഫ്ലോറിഡയിൽ ജോലി ചെയ്യുന്നു. ക്രിട്ടിക്കൽ കെയർ മെഡിസിൻ, പൾമണറി ഡിസീസ്, സ്ലീപ്മെഡിസിൻ എന്നിവയിൽ വിദഗ്ധനായ ഡോ.കുമാർ, ബ്രോവാർഡ് ഹെൽത് മെഡിക്കൽ സെന്റർ, കിൻഡ്രെഡ് ഹോസ്പിറ്റൽ ഫോർട്ട്ലോഡർഡേൽ, വെസ്റ്റ് സൈഡ് റീജിയണൽ മെഡിക്കൽ സെന്റർ എന്നിവടങ്ങളിൽ അഫിലിയേറ്റ് ആണ്. ഡോ.കുമാറിന്റെ ‘കൊവിഡ് 19 രോഗികളിൽ വെന്റിലേറ്റർ ഉപയോഗത്തിന്റെ ആവശ്യകത പ്രവചിക്കാനുള്ള നോവൽ സ്കോറിംഗ് സംവിധാനം’ എന്ന ഗവേഷണ പ്രബന്ധം കൊവിഡ് രോഗികൾക്ക് വ്യത്യസ്ത തെറാപ്പികളുടെ ആവശ്യകത നിർണ്ണയിക്കാൻ സഹായിക്കും. ഡോ.കുമാർ ഹാർട്ട് ആൻഡ് ലംഗ്സ് അസ്സോസിയേറ്റ്സ്, പിഎയുടെ പ്രസിഡന്റും, മെഡിക്കൽ ക്രെഡൻഷ്യലിംഗ് & യൂട്ടിലൈസേഷൻ റിവ്യൂ ചെയർമാൻ കൂടിയാണ്. വിവിധ മെഡിക്കൽ അസോസിയേഷനുകളിൽ അംഗവുമാണ് ഇദ്ദേഹം.
ഈ വർഷത്തെ കമ്മ്യൂണിറ്റി സർവീസ് അവാർഡ് സതീഷ് കോർപ്പേയും മാധവൻ നായരും പങ്കിട്ടു. പൊട്ടോമാക് എഞ്ചിനീയേഴ്സ് ഇൻകോർപ്പറേഷൻ CEO ആയ സതീഷ് കോർപ്പേ മേരിലാൻഡിലെയും വിർജീനിയയിലെയും ചെറുകിട ബിസിനസ്സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു. പ്രാദേശിക സംഘടനകളിൽ സജീവമായ കോർപ്പേ ഇന്ത്യൻ അമേരിക്കൻ ഫോറം ഫോർ പൊളിറ്റിക്കൽ എഡ്യൂക്കേഷന്റെമുൻ പ്രസിഡെന്റും, വിർജീനിയ ഏഷ്യൻ ചേംബർ ഓഫ് കൊമേഴ്സ് അംഗവും ആണ്. കൂടാതെ ബോർഡ് ഓഫ് സേഫ്റ്റി ആന്റ് ഹെൽത്ത് കോഡ്സ് ബോർഡ് കോമൺവെൽത്ത് ഓഫ് വിർജീനിയയിലും അംഗമായിരുന്നു.
എംബിഎൻ എന്നറിയപ്പെടുന്ന മാധവൻ ബി നായർ എല്ലായ്പ്പോഴും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു സംരംഭകനാണ്. ചാർട്ടേഡ്ഫിനാൻഷ്യൽ കൺസൾട്ടന്റായ എംബിഎൻ അമേരിക്കൻ മലയാളികളുടെ അസ്സോസ്സിയെഷനായ ഫോക്കാനയുടെ പ്രസിഡന്റാണ്. ഈ സമയത്ത് അദ്ദേഹം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസം, ബിൽഡ്കേരള, എയ്ഞ്ചൽ കണക്ട്, ഫ്ലവർസ് ടിവിയുമായി സംയുക്തമായി തുടങ്ങിയ സ്റ്റുഡന്റ് സ്റ്റാർട്ടപ്പ് പ്രോജക്ടുകൾ, ലോക മലയാളി കണക്റ്റ് 2020 തുടങ്ങി വിവിധ പദ്ധതികൾ ഇദ്ദേഹം ആരംഭിച്ചു. കേരളത്തിലെ 10 ജില്ലകളിലെ 100 വീടുകൾക്ക് കേരള സർക്കാരിന്റെ ഭവനം ഫൌണ്ടേഷനുമായി ചേർന്ന് ഫൊക്കാന ഭവന പദ്ധതി തുടങ്ങുവാൻ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
സാമൂഹ്യ സേവനങ്ങൾക്കായി 2018ൽ “വേലു തമ്പി ദളവ ദേശീയ അവാർഡ്” എംബിഎക്ക് ലഭിച്ചു. യുക്മ(യുകെ മലയാളി അസോസിയേഷനുകളുടെ യൂണിയൻ) മാതൃ സംഘടന 2020 ഫെബ്രുവരിയിൽ ലണ്ടനിൽ വച്ച് മികച്ച ട്രാൻസ്-അറ്റ്ലാന്റിക് നേതാവായി അവാർഡ്ന എംബിഎന്നിനെ ആദരിച്ചു. സമൂഹത്തിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് എംബിഎന് കേരളത്തിലെ ആദി ശങ്കരഗ്രൂപ്പ് 2019ലെ ആദി ശങ്കര എക്സലൻസ് അവാർഡും നൽകി. യുഎസ്എയിലെ ന്യൂ ജേർസിയിലുള്ള ‘NAMAM” (നോർത്ത് അമേരിക്കൻ മലയാളിസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ് ) സ്ഥാപകനും ചെയർമാനുമാണ്. NAMAM എക്സലൻസ് അവാർഡ് അമേരിക്കയിലുള്ള മലയാളികൾക്കു ലഭിക്കാവുന്ന മികച്ച പുരസ്കാരങ്ങളിൽ ഒന്നാണ്.
ഈ വർഷത്തെ ഐഎപിസി മീഡിയ എക്സലൻസ്അവാർഡ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) ചീഫ് യുഎസ് കറസ്പോണ്ടൻറ് ലളിത് കെ ഝായ്ക്ക് ലഭിച്ചു. 500ലധികം പത്രങ്ങളും നിരവധി ടിവി ചാനലുകളും സബ്സ്ക്രൈബു ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് പിടിഐ. വാഷിംഗ്ടൺ ഡിസി മെട്രോ ഏരിയയിൽ പ്രവർത്തിക്കുന്ന ലളിത്, വൈറ്റ് ഹൌസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യുഎസ് കോൺഗ്രസ് എന്നിവയെ ഇന്ത്യൻ കാഴ്ചപ്പാടിൽ നിന്നു റിപ്പോർട്ട് ചെയ്യുന്നു. പത്രപ്രവർത്തകനെന്ന നിലയിൽ 15 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള ലളിത് എൻഡിടിവി.കോം, ദി ഇന്ത്യൻ എക്സ്പ്രസ് – നോർത്ത് അമേരിക്കൻ പതിപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെയും മ്യാൻമറിലെയും പല പത്ര പ്രസിദ്ധീകരണങ്ങളുടെയും ലേഖകനായിരുന്നു ലളിത്.